fbpx
16.3 C
New York
Sunday, September 8, 2024

Buy now

spot_imgspot_img

കരുവന്നൂരില്‍ പുതിയ അങ്കത്തട്ട്; ഇപിയുടെ തുറന്നു പറച്ചിലില്‍ പുകഞ്ഞ് സിപിഎം; ഒറ്റപ്പെട്ട ശബ്‌ദമല്ലെന്ന് വിലയിരുത്തല്‍

0

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നു പറയാൻ തന്റെ കൈയില്‍ തെളിവെല്ലുന്നു ഇടതുമുന്നണി കണ്‍വീനറും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായി ഇപി ജയരാജൻ.

കരുവന്നൂര്‍ പ്രശ്നം ശക്തമായ നടപടിയെടുത്ത് അവസാനിപ്പിക്കാൻ ആകാത്തത് വീഴ്ചയാണെന്നും അദ്ദേഹം തുറന്നടിച്ചു

കരുവന്നൂരില്‍ ഇപി ജയരാജന്റെ തുറന്നു പറച്ചിലില്‍ പുകഞ്ഞ് സിപിഎം. കരുവന്നൂരിലെ തട്ടിപ്പില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന ഇപിയുടെ വെളിപ്പെടുത്തല്‍ ഏറ്റെടുക്കാനോ അത് സംബന്ധിച്ച്‌ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയാറായിട്ടില്ല. എന്നിരുന്നാലും ഒറ്റപ്പെട്ട ശബ്ദമല്ല ഇപിയുടേതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

സഹകരണത്തില്‍ തോറ്റാല്‍ കാല്‍ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിലാണ് സിപിഎം ഇഡിയുടെത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന നിലയില്‍ ആരോപണം ആവര്‍ത്തിച്ചുയര്‍ത്തിയിരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരില്‍ തെറ്റിയത് പാര്‍ട്ടിക്കാണെന്ന ഇപിയുടെ തുറന്ന് പറ‌ച്ചില്‍ നേതൃത്വത്തിന് വലിയ അടിയായി.

എംവി ഗോവിന്ദൻ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ അന്ന് മുതല്‍ നേതൃത്വത്തോട് ഉടക്കി , ഇണങ്ങിയും പിണങ്ങിയും നിന്ന ഇപി ജയരാജൻ കരുവന്നൂരില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്. പാര്‍ട്ടിക്കകത്തെ പുകച്ചില്‍ ഏറ്റു പിടിക്കാനോ പരസ്യപ്രതികരണത്തിനോ പക്ഷെ നേതാക്കളാരും തയ്യാറല്ല.

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നിലനിര്‍ത്താൻ അതിതീവ്ര പരിപാടികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കാനാണ് സിപിഎം തീരുമാനം. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം മുതല്‍ നിക്ഷേപകര്‍ക്കുള്ള ആശങ്ക വരെ ഏറ്റെടുത്ത് യോഗങ്ങളും വീടുകയറി ബോധവത്കരണവും സംഘടിപ്പിക്കും. കരുതല്‍ ധനത്തിന്റെയും വായ്പകളുടേയും വിശദാംശങ്ങള്‍ അതാത് സഹകരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും

പി ടി ചാക്കോ ഫൗണ്ടേഷന്‍ പുരസ്‌കാരം ഉമ്മന്‍ ചാണ്ടിക്ക്

0

ആലപ്പുഴ: പി ടി ചാക്കോ ഫൗണ്ടേഷന്റെ മാതൃകാ ജനപ്രതിനിധി പുരസ്‌കാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു മരണാനന്തര ബഹുമതിയായി നല്‍കാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണി മുക്കത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടറി റോയി പി തിയോച്ചന്‍, നെടുമുടി ഹരികുമാര്‍, പ്രദീപ് കൂട്ടാല, ദിനേശന്‍ ഭാവന, ജോസ് ചാവടി, മാത്യു വാഴപ്പള്ളി, മുഹമ്മദ് റാഫി, ഹാരിസ് രാജ എന്നിവര്‍ പ്രസംഗിച്ചു.

വിജയ് ഭാവി മുഖ്യമന്ത്രി! മധുരയില്‍ പോസ്റ്ററുകള്‍, ആര്‍ക്കും തടയാനാകില്ല; ഉദയനിധിക്ക് വിമര്‍ശനവും

0

നടൻ വിജയ് ഭാവി മുഖ്യമന്ത്രിയാകുമെന്ന് ആരാധക കൂട്ടായ്മയുടെ പേരില്‍ പോസ്റ്റര്‍. മധുരയിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

നെഹ്‌റു സ്റ്റേഡിയത്തില്‍ കേറുന്നത് തടഞ്ഞിരിക്കാം പക്ഷെ മുഖ്യമന്ത്രിയാകുന്നതില്‍ നിന്നും തടയാൻ ആര്‍ക്കും സാധിക്കില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് സംബന്ധിച്ചാണ് പോസ്റ്റര്‍.

ചിത്രത്തിന്റെ ഗ്രാൻഡ് റിലീസിന് മുന്നോടിയായി, നിര്‍മ്മാതാക്കള്‍ സെപ്റ്റംബര്‍ 30-ന് ഓഡിയോ ലോഞ്ച് ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് റദ്ദാക്കിയതിന് പിന്നാലെ ലിയോ റിലീസ് സംബന്ധിച്ച്‌ പലവിധത്തിലുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. അതിലൊന്ന് തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ ലിയോയ്‌ക്കെതിരെ നീങ്ങുന്നുവെന്നാണ്. അതേസമയം പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്ന് ലിയോയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ തമിഴകത്തെ ഒന്നാം നമ്ബര്‍ സിനിമ വിതരണ കമ്ബനി സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻറെ മകനുമായ ഉദയനിധി സ്റ്റാലിൻറെ റെഡ് ജെൻറ് മൂവിസാണ്. തമിഴകത്തെ പല സ്‌ക്രീനുകളിലും ഏത് ചിത്രം കളിക്കണം, കളിക്കേണ്ട എന്ന് തീരുമാനിക്കുന്നത് റെഡ് ജൈൻറാണ് എന്നത് കഴിഞ്ഞ കുറച്ചുകാലമായി തമിഴകത്തെ പരസ്യമായ രഹസ്യമാണ്.

വിജയ്യുടെ സിനിമകളുടെ ഓഡിയോ ലോഞ്ച് ഇവന്റുകള്‍ക്ക് വലിയൊരു വിഭാഗം ആരാധകരാണ് ഉള്ളത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക്, പ്രത്യേകിച്ച്‌ ‘കുട്ടിക്കഥൈ’യ്ക്ക് (ചെറിയ കഥ) വലിയ സ്വീകരണമാണ് ലഭിച്ചത്. ഇത്തവണയും അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തുമോ എന്ന ആകാംഷയിലായിരുന്നു ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ.

ലോകേഷ്, രത്നകുമാര്‍, ദീരജ് വൈദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദളപതി വിജയ്, തൃഷ, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്ബോള്‍ അര്‍ജുൻ സര്‍ജ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രാഹകൻ മനോജ് പരമഹംസ, എഡിറ്റര്‍ ഫിലോമിൻ രാജ് എന്നിവരും സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.

പെരുമഴയില്‍ എറണാകുളത്തെ റോഡില്‍ കുഴിയടപ്പ്; പണി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടാറിളകിത്തുടങ്ങി

0

പെരുമഴയില്‍ എറണാകുളത്ത് റോഡില്‍ കുഴിയടപ്പ്. ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ത്തി എൻഎച്ച്‌ ബൈപ്പാസിലെ കുഴികളാണ് മഴയത്ത് അടയ്ക്കുന്നത്.

തൊഴിലാളികള്‍ പണി പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ മിക്കയിടത്തും ടാറിളകിത്തുടങ്ങി. ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ എൻ എച്ച്‌ ബൈപ്പാസില്‍ കുഴി രൂപപ്പെട്ട് വാഹനയാത്ര ദുഷ്കരമായിരുന്നു. ദേശീയ പാത അതോറിറ്റി ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കുഴിയടയ്ക്കാൻ തീരുമാനിച്ചത്.

പെരുമഴയത്ത് യു ടേണില്‍ കരാറുകാരൻ ചുമതലപ്പെടുത്തിയ ഇതരസംസ്ഥാന സംസ്ഥാന തൊഴിലാളികള്‍ നേരത്തെ മിക്സ് ചെയ്ത ടാര്‍ കുഴിയിലിട്ട് അടിച്ചുറപ്പിക്കുന്നതോടെ പണി കഴിഞ്ഞു. മുൻപ് അടച്ച കുഴികളിലെ ടാര്‍ ഇളകിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. മഴ കനത്തതോടെ നഗരത്തിലെ ഇടറോഡുകളിലെ അവസ്ഥയും പരിതാപകരമാണ്.

തൃപ്പുണ്ണിത്തുറയില്‍ എംഡിഎംഎ വേട്ട

0

തൃപ്പുണ്ണിത്തുറയില്‍ എംഡിഎംഎ വേട്ട. എംഡിഎംഎ ഇടപാട് അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന കൊല്ലം സ്വദേശി ബിലാല്‍ മുഹമ്മദ്, കണ്ണൂര്‍ ചെസിയോട് സ്വദേശി ആരതി ഗിരീഷ് എന്നിവരാണ് പിടിയിലായത്.

കൊച്ചി യോദ്ധാവ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെറിയ പൊതികളായി സൂക്ഷിച്ച കഞ്ചാവും
22 ഗ്രാം എംഡിഎംഎയു മാണ് പിടിച്ചെടുത്തത്.

ജലകന്യക കവർന്ന ജീവനുകൾ,.തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് ഇന്നേക്ക് 14 വർഷം.

0



*30-09-2009*

* കട്ടപ്പന .തേക്കടി.

2009 സെപ്റ്റംബർ 30-ന്‌ വൈകുന്നേരം 4 മണിയോടെ തേക്കടിയിൽനിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തിൽപ്പെട്ടു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റർ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ്‌ മറിഞ്ഞത്. ആകെ സഞ്ചാരികളിൽ 46 പേർ ബോട്ടപകടത്തിൽ മരിച്ചു.

*രക്ഷാപ്രവർത്തനങ്ങൾ*

76 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടിലെ വിനോദ സഞ്ചാരികൾ കരയിൽ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങി. ഇതു കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു എന്നാണ്‌ പ്രാഥമിക നിഗമനം.

മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരോ വിദേശികളോ ആണ്‌. മരിച്ചവരിൽ 11 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരിൽ രണ്ട് പേർ മുംബൈ സ്വദേശികളും രണ്ടു പേർ തമിഴ്‌നാട് സ്വദേശികളുമാണ്.

അപകടത്തിനു ശേഷം തീരത്ത് കയറ്റി സൂക്ഷിച്ചിരിക്കുന്ന ജലകന്യക ബോട്ട്
ക്രൈംബ്രാഞ്ച് കോട്ടയം ഓഫീസാണ് ആദ്യം തേക്കടി ബോട്ടുദുരന്ത അന്വേഷണം ആരംഭിച്ചത്. ജസ്റ്റീസ് ഇ.മൊയ്തീൻ കുഞ്ഞ് കമ്മീഷനാണ് തുടരന്വേഷണം നടത്തിയത്. കൊച്ചി സർവകലാശാലയിലെ ഷിപ്പിംഗ് ടെക്‌നോളജി വിഭാഗം മുൻ തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ദ്ധനുമായ ഡോ.എസ്.കെ. പ്യാരിലാൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ചരിവ് നിർമ്മാണത്തിലെ പിഴവ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ചിനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തിൽ കമ്മീഷൻ പ്യാരിലാലിന്റെ മൊഴിയെടുത്തു. ബോട്ടിന്റെ നിർമ്മാണ പിഴവുകൾ കംപ്യൂട്ടർ സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പ്യാരിലാൽ കമ്മീഷൻ മുമ്പാകെ അവതരിപ്പിച്ചു.

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക. ദൗത്യസംഘം. ജില്ലാ കളക്ടർക്ക് ചുമതല.

0

ഇടുക്കി: ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലാണ് ദൗത്യ സംഘം പ്രവര്‍ത്തിക്കുക. ഇടുക്കിയിലെ പ്രാദേശിക സിപിഎം ഘടകത്തിന്‍റെ കടുത്ത എതിര്‍പ്പിനിടെയാണ് റവന്യു വകുപ്പ് നടപടി. അനധികൃതക കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന് പിൻപറ്റിയാണ് ഇടുക്കിയിലേക്ക് വീണ്ടും പ്രത്യക ദൗത്യസംഘം എത്തുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തിക്കും. ഭൂരേഖ തഹസില്‍ദാര്‍ അടക്കം രണ്ട് തസഹില്‍ദാറും സംഘത്തിലുണ്ട്. ഓരോ ആഴ്ചയിലും ദൗത്യ സംഘത്തിന്‍റെ പ്രവര്‍ത്തനം റവന്യു കമ്മീഷണറേറ്റ് വിലയിരുത്തും. റവന്യു വകുപ്പ് ജോയിന്‍റ് കമ്മീഷണര്‍ ഇത് പരിശോധിച്ച്‌ ഉറപ്പാക്കണം. ദൗത്യ സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാൻ രജിസ്ട്രേഷൻ വകുപ്പ് നല്‍കും. പ്രശ്നമുണ്ടായാല്‍ ഇടപെടാൻ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശമുണ്ട്. ദൗത്യ സംഘത്തിന്‍റെ പേരില്‍ ജനങ്ങളുടെ മെക്കട്ട് കയറാൻ ആരെയും അനുവദിക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി ഇതിനകം തന്നെ നിലപാടെടുത്തിട്ടുണ്ട്. 34 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഇടപെടല്‍. പാര്‍ട്ടി ഓഫീസുകളടക്കം കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഭരണമുന്നണിക്ക് അകത്ത് തന്നെ ഉണ്ട്. അതേസമയം കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തരവില്‍ പട്ടയം ലഭിക്കാൻ സാധ്യതകളുണ്ടെങ്കില്‍ അത് പരിഗണിക്കുന്നത് അടക്കം പഴുതുകള്‍ ഉള്‍പ്പെടുത്തിയാണ് ദൗത്യ സംഘമെന്നതിനാല്‍ തന്നെ റവന്യു വകുപ്പിന്‍റെ ഉദ്ദേശ ശുദ്ധി മുൻനിര്‍ത്തിയാകും പ്രതിപക്ഷ നീക്കം. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്‍റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പ്രതികരണം.

ശക്തമായ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി കാനഡ ; നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇന്ത്യ സഹകരിക്കണം

0

മണ്ടിറീയല്‍: ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുമ്ബോള്‍ ഇന്ത്യയുമായി ശക്തമായ ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് കാനഡ.

ഇന്ത്യയുടെ സ്വാധീനം ലോകം മുഴുവന്‍ ഉയരുന്ന സാഹചര്യത്തില്‍ കാനഡയും ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരേണ്ടത് പ്രധാന കാര്യമായിട്ടാണ് കാനഡ വിലയിരുത്തുന്നതെന്നും ട്രൂഡോ പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലാണ് കാനഡ നിലപാട് മയപ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍. ജി20 ഉച്ചകോടിക്ക് ശേഷം കാനഡ ഉയര്‍ത്തിയ വിഷയത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയിരുന്നില്ല. ഇതിനൊപ്പം ബംഗ്ലാദേശും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങള്‍ കാനഡ ഭീകരരുടെ താവളമാണെന്ന രീതിയില്‍ അഭിപ്രായ പ്രകടനവും നടത്തിയിരുന്നു.

വ്യാഴാഴ്ച മോണ്ടീറീയാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ”ഇന്ത്യ വളര്‍ന്നുവരുന്ന ഒരു സാമ്ബത്തിക ശക്തിയും അന്താരാഷ്ട്ര മേഖലയിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രവുമാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഇന്തോ-പസഫിക് തന്ത്രം അവതരിപ്പിച്ചതുപോലെ, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനെ ഞങ്ങള്‍ വളരെ ഗൗരവത്തിലാണ് എടുക്കുന്നത്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

വ്യക്തമായും, നിയമവാഴ്ചയുള്ള രാജ്യം എന്ന നിലയില്‍, ഈ വിഷയത്തിന്റെ മുഴുവന്‍ വസ്തുതകളും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ കാനഡയോട് സഹകരിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ട്രൂഡോയെ ഉദ്ധരിച്ച്‌ നാഷണല്‍ പോസ്റ്റ് പറഞ്ഞു. അതേസമയം ആരോപണം ഇന്ത്യ മുമ്ബ് തന്നെ തള്ളിയിരുന്നു.

വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച്‌ പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവര്‍ത്തിക്കുമെന്ന് യുഎസില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും ട്രൂഡോ പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാരും നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തിലെ വിശ്വസനീയമായ കാര്യങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി പിന്തുടരുകയാണെന്ന് ട്രൂഡോ സെപ്റ്റംബര്‍ 18-ന് കനേഡിയന്‍ ഹൗസ് ഓഫ് കോമണ്‍സിനോട് പറഞ്ഞിരുന്നു

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍

0

കോഴിക്കോട്: താമരശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി പെണ്‍കുട്ടി പരാതി നല്‍കി.

രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് മൊഴിയില്‍ നിന്ന് പോലീസിനു വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനോടു പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന വിവരം പങ്കുവെച്ചിരുന്നു. ഈ സുഹൃത്ത് പിന്നീട് സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി എല്ലാ വിവരവും തുറന്നു സമ്മതിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെയും അവര്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോക്‌സസോ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്.

ഞാന്‍ പോകുന്നു, എന്റെ കളര്‍പെന്‍സില്‍ സുഹൃത്തിന് നല്‍കണം’;കത്തെഴുതിവച്ച്‌ എട്ടാം ക്ലാസുകാരന്‍ വീടുവിട്ടിറങ്ങി

0

തിരുവനന്തപുരം: കാട്ടാക്കടയില്‍ കത്തെഴുതി വച്ചശേഷം വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകന്‍ ഗോവിന്ദനെ(13)യാണ് കാണാതായത്.

കുട്ടി കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന സുഹൃത്തിന് നല്‍കണം’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. പുലര്‍ച്ചെ ആയിരുന്നു ഗോവിന്ദനെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടചൂടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളുണ്ട്. പുലര്‍ച്ചെ 530 നുള്ള ദൃശ്യങ്ങളാണിത്. പാന്റസും ഷര്‍ട്ടുമായിരുന്നു കുട്ടി ധരിച്ചിരുന്നത്.