fbpx

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മക്ക് കാട്ടാനായുടെ ആക്രമണത്തിൽ നിന്നും പരുക്ക് കളോടെ രക്ഷപ്പെട്ടു.

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മക്ക് കാട്ടാനായുടെ ആക്രമണത്തിൽ നിന്നും പരുക്ക് കളോടെ രക്ഷപ്പെട്ടു.

ബാംഗ്ലൂർ -മൈസൂർ വിനോദയാത്രക്ക് പോയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മക്ക് കാട്ടാനയുടെ  ആക്രമണത്തിൽ പരുക്ക് പറ്റി. കാഞ്ഞിരപ്പള്ളി  പട്ടിമറ്റം  കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാസ്സ്‌ക്കാരന്റെ ഭാര്യ  തങ്കമ്മ (66) യാണ് ഗൂഡല്ലൂർ ചെക്ക് പോസ്റ്റിനു സമീപത്തു ഒറ്റയാന്റെ ആക്രമണത്തിനു ഇരയായത്. ശനിയാഴ്ച പുലർച്ചെ 5:30ന് തമിഴ്നാട്ടിലെ തെരെപ്പള്ളി ചെക്ക് പോസ്റ്റിന് സമീപമുള്ള ശുചിമുറിയിൽ കയറിയ ശേഷം തിരികെ റോഡിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെ പാഞ്ഞെത്തിയ കാട്ടാന തുമ്പി കൈക്ക് തങ്കമ്മയെ അടിച്ചു വീഴ്ത്തിയതിനു ശേഷം ചവിട്ടിയെങ്കിലും ഒഴിഞ്ഞു മാറിയതോടെ ചവിട്ടേൽക്കാതെ അത്ഭുതകര മായി രക്ഷപ്പെടുകയായിരുന്നു. കൂടെയുണ്ടയിരുന്നവർ ബഹളം വെച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു. ശക്തമായി തെറിച്ചു വീണതോടെ തലയ്ക്കുo നടുവിനും ഗുരുതരമായി പരിക്ക് പറ്റിയ തങ്കമ്മയെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രഥമ സുശ്രുഷ നൽകിയ ശേഷം ഗൂഡല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയമാക്കി.  കൂടെയുണ്ടാ യിരുന്ന ബന്ധുക്കളുo സമീപത്തുണ്ടായിരുന്നവരും തൊട്ടടുത്തുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  വെള്ളിയാഴ്ച കൊടുങ്ങൂർ പതിനഞ്ചാം മൈലിൽ നിന്നും തങ്കമ്മയുടെ അമ്മാവന്റെ കുടുംമ്പാo ഗങ്ങൾക്കൊപ്പം ബസിൽ മൈസൂരിലേക്ക് വിനോദയാത്ര പോയതായിരുന്നു തങ്കമ്മ. പോകും വഴിയായിരുന്നു ആനയുടെ ആക്രമണം. കൂടെ ഉണ്ടായിരുന്ന കൊടുങ്ങൂർ പുള്ളോലിൽ അനീഷ് (34 ) ന് ആനയുടെ കൊമ്പ് കൊണ്ട് പരിക്ക് പറ്റിയിട്ടുണ്ട്..

Share the News
Posted in Uncategorized