ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ 3 സ്ത്രീകള്‍ പിടിയില്‍. വള്ളസദ്യയ്‌ക്കെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചോടുന്നതിനിടെയാണ് മൂന്നംഗസംഘം പിടിയിലായത്. മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണ്.
ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനായിരുന്നു ഇവര്‍ ശ്രമിച്ചത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല ഇവരില്‍ നിന്ന് കണ്ടെടുത്തു.
ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ 3 സ്ത്രീകള്‍ പിടിയില്‍.
ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ. മാല പൊട്ടിച്ചോടിയ മൂന്നു സ്ത്രീകൾ പിടിയിൽ.
. ഇടുക്കി – കട്ടപ്പന./ ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച് ഓടിയ 3 സ്ത്രീകള്‍ പിടിയില്‍. വള്ളസദ്യയ്‌ക്കെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചോടുന്നതിനിടെയാണ് മൂന്നംഗസംഘം പിടിയിലായത്. മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണ്.
ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനായിരുന്നു ഇവര്‍ ശ്രമിച്ചത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല ഇവരില്‍ നിന്ന് കണ്ടെടുത്തു.
4 വയസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു;പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും സ്‌കൂള്‍ ആക്രമിച്ചു
ന്യൂഡല്‍ഹി: നാലുവയസ്സുള്ള ദലിത് ബാലികയെ അധ്യാപകന്‍ പീഡിപ്പിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം പ്രതിയായ അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ആക്രമിച്ചു.സ്‌കൂളിലെ ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ക്കുകയും മാനേജരെ മര്‍ദിക്കുകയും ചെയ്തു. സ്‌കൂള്‍ അധ്യാപകനായിരുന്ന രവു വഗോരിയ കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു
ഡ്രൈവര്‍മാരുടെ ശ്രദ്ധയ്‌ക്ക്; പരിചിതമല്ലാത്ത വഴികളിലും മണ്‍സൂണ്‍ കാലത്തും ഗൂഗിള്‍ മാപ്പിനും വഴിതെറ്റാം, മഴക്കാലത്ത് ജാഗ്രതാ നിര്‍ദേശവുമായി കേരളാ പോലീസ്
തിരുവനന്തപുരം: ഗൂഗിള്‍ മാപ് നോക്കി വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് കേരളാ പോലീസ്.
ആധുനികകാലത്തെ ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ് എങ്കിലും പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്‌ടിക്കുന്നുണ്ടെന്ന് പോലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഇത്തരം അപകടങ്ങള്‍ കൂടുതലും നടക്കുന്നത് മണ്‍സൂണ്‍ കാലത്താണെന്നും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്ബോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പോലീസ് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഗൂഗിള്‍ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്‌ത് അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്. മുന്‍പ് മൈല്‍കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. ആധുനികകാലത്ത്‌ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്‌ടിക്കുന്നു.
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട വസ്‌തുതകള്‍: വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല.
മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായിക്കൊള്ളണമെന്നില്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നയിച്ചേക്കാം. എന്നാല്‍, നമ്മെ അത് ലക്ഷ്യസ്‌ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. രാത്രികാലങ്ങളില്‍ ജി.പി.എസ്. സിഗ്‌നല്‍ നഷ്‌ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്. സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്‌റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മനഃപൂര്‍മോ അല്ലതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്. സിഗ്‌നല്‍ നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തേ തന്നെ റൂട്ട് സേവ് ചെയ്യാം. മാപ്പില്‍ യാത്രാരീതി സെലക്‌ട് ചെയ്യാന്‍ മറക്കരുത്. നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്‌ഷനുകളില്‍ ഏതാണെന്ന് വച്ചാല്‍ അതു തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലല്ലോ. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം. ഒരു സ്‌ഥലത്തേക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകും. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്‌ക്ക് നമുക്ക് അറിയാവുന്ന ഒരു സ്‌ഥലം ആഡ് സ്‌റ്റോപ്പ് ആയി നല്‍കിയാല്‍ വഴി തെറ്റുന്നത് ഒഴിവാക്കാം. വഴി തെറ്റിയാല്‍ ലക്ഷ്യസ്‌ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചു തരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല. ഗതാഗതതടസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ contribute എന്ന ഓപ്‌ഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം.
ഇവിടെ എഡിറ്റ് മാപ്പ് ഓപ്‌ഷനില്‍ ആഡ് ഓര്‍ ഫിക്‌സ് റോഡ് എന്ന ഓപ്‌ഷന്‍ വഴി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതുവഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. തെറ്റായ സ്‌ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാം. അത്യാവശ്യം വന്നാല്‍ 112 എന്ന പോലീസ് കണ്‍ട്രോള്‍ റൂം നമ്ബറില്‍ വിളിക്കാം
പാലക്കാട് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മരണത്തിലേക്ക് എത്തിച്ചത് സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമെന്ന് കുറിപ്പ് ; യുവാവ് അറസ്റ്റില്‍
പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്.
കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയെ കഴിഞ്ഞ 19 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ്. കേസില്‍ തുടരന്വേഷണം നടത്തുകയാണെവന്നും അതിന്റെ ഭാഗമായി തെളിവ് ശേഖരണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
എസ് സി എസ്ടി ആക്‌ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തത്. മണ്ണാര്‍ക്കാട് എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മലമ്ബുഴ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 6 വരെ നീട്ടി, ചുരാചന്ദ്പൂരില്‍ അനിനിശ്ചിതകാല അടച്ചുപൂട്ടല്‍
മണിപ്പൂര്‍ കലാപത്തിന്റെ സാഹചര്യത്തില്‍ ചുരാചന്ദ്പൂരില്‍ അനിശ്ചിത കാല അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് കുക്കി സംഘടന.
എൻ ഐ എ, സി ബി ഐ സംഘങ്ങള്‍ അറസ്റ്റ് ചെയ്ത ഏഴ് പേരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കുക്കി സംഘടനകളുടെ പ്രതിഷേധം. . സംഘര്‍ഷ സാഹചര്യത്തില്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം 5 ദിവസത്തേക്ക് നീട്ടി.എല്ലാ അതിര്‍ത്തികളും അടയ്ക്കും. വിദ്യാര്‍ത്ഥികളുടെ കൊലക്കേസില്‍ അടക്കം അറസ്റ്റിലായവരെ വിട്ടയ്ക്കണമെന്നാണ് ഇവര്‍ പറയുന്നത്.
മണിപ്പൂരില്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പേര്‍ ഇംഫാലിലെ ചുരാചന്ദ്പൂരില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. നിയമത്തിന്‍റെ കൈയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ഥികളെ കാണാതായത്. മണിപ്പൂരില്‍ ഇൻറ്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപെടുത്തിയെന്ന ചിത്രങ്ങള്‍ പുറത്തുവന്നത്.
അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ മണിപ്പൂര്‍ കലാപത്തിലെ പ്രതി സെയ് മനുല്‍ ഗാംഗ്ടേയെ രണ്ട് ദിവസത്തെ എൻ ഐ എ കസ്റ്റഡിയില്‍ വിട്ടു. ദില്ലി പട്യാല ഹൌസ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.
ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക്. തുടക്കം. ഒക്ടോബർ. 2.
ഇടുക്കി -.ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക് ( ഒക്ടോബർ 2 ) തുടക്കം*
ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക്ജില്ലയിൽ ( ഒക്ടോബർ 2 ) തുടക്കമാകും. രാവിലെ 9.30 കലക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഹാരാർപ്പണം നടത്തും. തുടർന്ന് മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്‌ഘാടനം മന്ത്രി നിർവഹിക്കും . ജില്ലാ കളക്ടർ ഷീബ ജോർജ്ജ് , സബ് കളക്ടർ ഡോ. അരുൺ എസ് നായർ , എ ഡി എം ഷൈജു പി ജേക്കബ് ,ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും .
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൊതു ഇടങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കുന്നതിന് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കർമ്മപരിപാടി നടപ്പാക്കുന്നുണ്ട് . ഓഫീസുകളിലും സ്‌കൂളുകളിലും ഗാന്ധിജയന്തി ദിനതോടനുബന്ധിച്ച് ശുചീകരണപ്രവർത്തനങ്ങൾ നടക്കും . വാരാഘോഷത്തിന്റെ ഭാഗമായി (ഒക്ടോബര്‍ 2 ) മുതല്‍ 8 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എന്‍ട്രികള്‍ ഒക്ടോബര്‍ 8 വൈകിട്ട് 5വരെ സമര്‍പ്പിക്കാം.
വിഷയം- ‘കാര്‍ട്ടൂണ്‍’ – മാലിന്യമുക്തം നവകേരളം , ‘ഉപന്യാസം’- ശുചിത്വ അവബോധവും ശാസ്ത്രീയ മാലിന്യ സംസ്‌കരണവും, ദേശഭക്തിഗാനം: ദേശഭക്തിഗാനം ആലപിച്ച് വീഡിയോ എടുത്ത് അയക്കണം. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്. ദേശഭക്തി ഗാനം മൂന്ന് മിനിറ്റില്‍ കൂടുതലാകാന്‍ പാടില്ല. മലയാളഗാനമായിരിക്കണം ആലപിക്കേണ്ടത്. എ4 ഷീറ്റിലാണ് കാര്‍ട്ടൂണ്‍ വരയ്‌ക്കേണ്ടതും ഉപന്യാസം എഴുതേണ്ടതും. ഉപന്യാസം മലയാളത്തിലാവണം. ഒരു ഫുള്‍ സ്‌കാപ്പ് പേജില്‍ കവിയാന്‍ പാടില്ല. ഒരാള്‍ക്ക് ഒരോ തവണ രണ്ടു വിഭാഗങ്ങളിൽ മത്സരിക്കാം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനം ഉണ്ടാകും . മികച്ച സൃഷ്ടികൾ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 233036.
ഓപ്പറേഷൻ മൂൺ ലൈറ്റ്. ഇടുക്കിയിൽ ബിവറേജസ്. ഔട്ട് ലെറ്റുകളിൽ വൻ ക്രമക്കേട് പണം അധികം ഈടാക്കുന്നതായി പരാതി.
* കട്ടപ്പന. ഓപ്പറേഷൻ മൂൺലൈറ്റ്; ഇടുക്കിയില്‍ വിവിധ ബിവ്‌റേജസ് ഔട്ട് ലെറ്റുകളില്‍ വ്യാപക ക്രമക്കേട്; മദ്യപരില്‍ നിന്ന് അധിക പണം ഈടാക്കുന്നതായി പരാതി*
ജില്ലയിൽ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് ബിവ്‌റേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. ഉപ്പുതറ, കുമളി കൊച്ചറ , മൂന്നാർ എന്നീ ഔട്ട്ലെറ്റുകളിൽ നിന്നായി കണക്കില്‍പ്പെടാത്ത 21,907 രൂപ കണ്ടെത്തി. പൂപ്പാറ, രാജാക്കാട് ഔട്ട്‌ലെറ്റുകളില്‍ നിന്ന് 14,359 രൂപയുടെ കുറവും കണ്ടെത്തി. കുമളി ഔട്ട്ലെറ്റിലെ ജീവനക്കാരിൽ നിന്ന് കണക്കില്‍പ്പെടാത്ത ഇരുപതിനായിരം രൂപയും പിടിച്ചെടുത്തു.
വിജിലൻസിന്റെ ഓപ്പറേഷൻ മൂൺലൈറ്റിലാണ് നോർത്ത് പറവൂർ, ഇലഞ്ഞി ഔട്ട് ലെറ്റുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. നോർത്ത് പറവൂരിൽ 17,000 രൂപയും, ഇലഞ്ഞിയിൽ 10,000 രൂപയും അധികമായി കണ്ടെത്തി.മദ്യം പൊതിഞ്ഞ് നൽകുന്ന കടലാസ് വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തി.
വിജിലൻസിന്റെ ‘ഓപ്പറേഷൻ മൂൺലൈറ്റ്’ ഭാഗമായി സംസ്ഥാനത്തെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളിൽ കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടന്നിരുന്നു. മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്ന് അധിക വില ഈടാക്കുന്നുവെന്ന പരാതിയിലാണ് പരിശോധന. മദ്യം വാങ്ങാനെത്തുന്നവരെ തെറ്റിദ്ധരിപ്പിച്ച് വിലകൂടിയ മദ്യം അടിച്ചേൽപ്പിക്കുന്നതായും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഹൈറേഞ്ചിൽ മഴ ശക്തം കോഴിമലയിൽ വീട് തകർന്നു.
കട്ടപ്പന. കോഴിമലയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണ്ണമായി തകർന്നു
കാഞ്ചിയാർ കോഴിമലയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണ്ണമായി തകർന്നു വീണു.കോഴിമല അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് ഇന്ന് രാവിലെ എട്ടരയോടെ ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ഇടിഞ്ഞുവീണത്.
ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രണ്ടുദിവസമായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടമാണ് ഓരോ മേഖലയിലും ഉണ്ടാകുന്നത്. ഇന്ന് രാവിലെ ഉണ്ടായ മഴയെ തുടർന്ന് കാഞ്ചിയാർ പഞ്ചായത്ത് ഒന്നാം വാർഡ് അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീട് പൂർണമായും തകർന്നടിഞ്ഞു. ആദ്യം അടുക്കള ഭാഗം തകർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഓടി പുറത്തേക്ക് ഇറങ്ങി. തുടർന്ന് ഉടൻതന്നെ വീട് പൂർണമായും തകർന്നു വീഴുകയായിരുന്നു. സംഭവ സമയം സുമേഷും ഭാര്യ ആതിരയും, ഒന്നര വയസും മൂന്നര വയസും പ്രായമായ കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
മഴയിൽ വീടിന്റെ മേൽക്കൂരയും ഭിത്തികളും പൂർണമായും നിലംപതിച്ചു. വീട്ടിലെ ഉപകരണങ്ങൾ അടക്കം തകർന്നു. മേഖലയിൽ ശക്തമായ മഴയാണ് ഇപ്പോഴും തുടരുന്നത്.വീട് തകർന്നതോടെ ബാക്കിയായ സാധനസാമഗ്രികളുമായി സമീപത്തെ ഷെഡിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുമായി മാറിയിരിക്കുകയാണ് ഈ കുടുംബം . അടിയന്തരമായി ഇവർക്ക് പുനരധിവസിക്കാൻ വീടടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്..
കടയിരുപ്പില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
എറണാകുളം ജില്ലയിലെ കടയിരുപ്പില്‍ അയല്‍വാസിയായ യുവാവ് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേല്‍പ്പിച്ചു.
എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്നി, മരുമകൻ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ സാലിയുടെ തലക്കേറ്റ പരിക്ക് ഗുരുതരമാണ്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുത്തൻകുരിശ് പോലീസ് അയല്‍വാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെ കസ്റ്റഡിയിലെടുത്തു.