കൊച്ചി: പുതിയ സിനിമകൾ റിലീസ് ചെയ്ത് 7 ദിവസം കഴിഞ്ഞശേഷമേ റി വ്യൂകൾ പുറപ്പെടുവിക്കാവൂ എന്നു ഹൈക്കോടതി. നിഷേധാത്മകമായ ഓൺലൈൻ വിമർശനങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കു മെന്നും സിനിമകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഉത്തരവ്. സിനിമയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അന്വേഷണ ത്തിനു ഹൈക്കോടതി നിർദേശം.
നിരവധി ആളുകളുടെ പ്രയത്നവും വിയർപ്പും രക്തവും, അഭിലാഷങ്ങ ളും ഉൾപ്പെടുന്ന ബൗദ്ധിക സ്വത്തുക്കളായാണു സിനിമകളെ കാണുന്നതെ ന്നും കോടതി വ്യക്തമാക്കി.
റിലീസ് ചെയ്യുന്ന ദിവസം തന്നെ സിനിമയെക്കിറിച്ചുള്ള നെഗറ്റീവ് റി വ്യൂകൾ പ്രേക്ഷകർ സിനിമ കാണാതിരിക്കാൻ ഇടയാക്കുമെന്നു ഹർജിക്കാ രൻ വാദിച്ചു. തന്റെ സിനിമ റിലീസ് തീരുമാനിച്ചത് മുതൽ പല ഓൺ ലെൻ വളോഗർമാരും തന്നെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെടു ന്നുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടികാട്ടി. ഇതിനു തയാറാകാത്ത സാഹചര്യ ത്തിലാണ് നെഗറ്റീവ് റിവ്യൂ ഉണ്ടാവുന്നതെന്നും ഹർജിക്കാരൻ വാദിച്ചു.
വ്ളോഗർമാരുടെ സിനിമാ റിവ്യൂ
7 ദിവസം കഴിഞ്ഞു മതി റിവ്യൂ: ഹൈക്കോടതി
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
ഇൻസ്റ്റഗ്രാമിലൂ ടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ :പിടിയിലായത് അടിമാലി പത്താംമൈൽ ദേവിയാർ കോളനി സ്വദേശി
ഇടുക്കി : പതിനേഴ് വയ സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്താംമൈൽ ദേവിയാർ കോളനി പൂവത്തുംമൂട്ടിൽ പി.എസ്.രാജേഷ് 21-നെ യാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂ ടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ എത്തിയാണ് പ്രതിപീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയായപ്പോഴാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. ഉടൻ തന്നെ പോലീ സിൽ പരാതി നൽകുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #poli
ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം,നൽകി.ഇന്ത്യൻ എംബസി.
🔴 ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി.
അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.
കൂടുതൽ വിവരങ്ങൾക്കും ജാഗ്രത നിർദ്ദേശങ്ങൾക്കുമായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് സന്ദർശിക്കാനും എംബിസി അറിയിച്ചു.ജറുസലേമിൽ ഉൾപ്പെടെ തെക്കൻ, മധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. ഇസ്രയേൽ യുദ്ധത്തിലാണെന്നും വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കൾക്ക് കൃത്യമായ മറുപടി നൽകുമെന്നും നൈതന്യാഹു അറിയിച്ചു.
കോളാമ്പി മൈക്കുകൾ 24,മണിക്കൂറിനുള്ളിൽ നീക്കണം. ആരാധനാലയങ്ങൾക്ക് നോട്ടീസ്.
*കോളാമ്പി മൈക്കുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം: ആരാധനാലയങ്ങൾക്ക് നോട്ടീസ്*
ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്.
കഴിഞ്ഞമാസം അവസാനവും ഈ മാസം ആദ്യവുമായി പല ആരാധനാലയങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോളാമ്പി മൈക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ അത് ഉപയോഗിച്ചുവെന്നും 24 മണിക്കൂറിനുള്ളിൽ അവ നീക്കിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്.
എസ്.ഐ.മാരും എസ്.എച്ച്.ഒ.മാരുമാണ് നോട്ടീസ് നൽകുന്നത്. ആരാധാനാലയ കമ്മറ്റികൾ ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് ആലോചിക്കുന്നുണ്ട്.
ഇക്കൊല്ലം മേയിൽ തിരുവനന്തപുരം സ്വദേശിയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ പോലീസ് മേധാവിയോട് ആഭ്യന്തരവകുപ്പ് നിർദേശിച്ചിരുന്നു. നിരോധിത മൈക്കുകൾ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിവിധയിടങ്ങളിൽ നോട്ടീസ് നൽകുന്നത്.
പൊതുജനങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശബ്ദമലിനീകരണം നടക്കുന്ന ആരാധാനാലയങ്ങളുടെ പട്ടിക പരാതിക്കാരൻ സമർപ്പിച്ചത്. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവയുടെ പട്ടികയാണ് പരാതിക്കൊപ്പം നൽകിയിരുന്നത്.
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #
അക്ഷയ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
*ഇടുക്കി,.അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു*
ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഒഴിവുളള 23 പ്രദേശങ്ങളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അക്ഷയ കേന്ദ്രം തുടങ്ങുന്ന പ്രദേശങ്ങള്‍, പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ എന്നീ ക്രമത്തില്‍ ആനക്കുളം- മാങ്കുളം, കരിമ്പന്‍ -വാഴത്തോപ്പ് ,വളകോട് – ഉപ്പുതറ , മാങ്ങാത്തൊട്ടി ആന്‍ഡ് കുത്തുങ്കല്‍ – സേനാപതി , ഇടവെട്ടി -ഇടവെട്ടി ,കുണിഞ്ഞി – പുറപ്പുഴ , തുടങ്ങനാട് – മുട്ടം , വണ്ടമറ്റം -കോടിക്കുളം , പൂച്ചപ്ര – വെളളിയാമറ്റം പഞ്ചായത്ത്, വെളളയാംകുടി ആന്‍ഡ് ഇരുപതേക്കര്‍ – കട്ടപ്പന , പാറക്കടവ് – മണക്കാട് , കോലാനി ആന്‍ഡ് ഒളമറ്റം – തൊടുപുഴ , സുല്‍ത്താന്‍കട – ചക്കുപളളം, മുരിക്കടി-കുമളി , പുളിയന്‍മല – വണ്ടന്‍മേട് , കരടിക്കുഴി -പീരുമേട് , പട്ടയക്കുടി -വണ്ണപ്പുറം, കമ്പംമെട്ട് – കരുണാപുരം , ബോണാമി – ഏലപ്പാറ, പുല്ലുമേട് -അയ്യപ്പന്‍കോവില്‍.
സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുളളവര്‍ക്ക് Http://akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരാള്‍ക്ക് 3 പ്രദേശങ്ങളിലേയ്ക്ക് കേന്ദ്രം തുടങ്ങാനുളള ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ടാകും. അപേക്ഷരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ അപേക്ഷകര്‍ നവംബര്‍ 4 ന് 5 മണിക്കുള്ളില്‍ ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ട് എത്തിക്കണം. നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭിയ്ക്കുന്ന അപേക്ഷകള്‍ നിരസിയ്ക്കും. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിക്കും.
താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/ (The Director Akshaya Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന പ്രദേശത്ത് കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം, വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം. ഡിഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന അക്ഷയ വെബ് സൈറ്റിലോ, അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ – 04862 232 215.
ഡാൻസ് മാസ്റ്ററും കലാകാരനുമായ, ശിവഭാരതി വാഹനാപകടത്തിൽ,മരണപ്പെട്ടു.
..കുമളി, ഡാൻസ് മാസ്റ്ററും കലാകാരനുമായ വണ്ടിപ്പെരിയാർ ചോറ്റു പാറ സ്വദേശി ശിവ ഭാരതി വാഹനാ പകടത്തിൽ മരണപ്പെട്ടു ഇന്നലെ കുമളിക്ക് സമീപത്തു വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പിലിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.
ഇന്നലെ രാത്രി കുമളിക്ക് സമീപം ബൈക്ക് ജീപ്പിലിടിച്ച് ഉണ്ടായ വാഹനാപകടത്തിലാണ് ഡാൻസ് മാസ്റ്ററും സിനിമാ കലാകാരനുമായ വണ്ടി പ്പെരിയാർ ചോറ്റുപാറ എസ്റ്റേറ്റ് സ്വദേശി ശിവ ഭാരതി (41) മരണപ്പെട്ടത്. ഇന്നലെ രാത്രി 7.30 ഓടെ കുമളിയിൽ നിന്നും വണ്ടി പെരിയാറിലേക്ക് വരുന്ന വഴി കുമളിക്ക് സമീപത്തുവച്ച് മുൻപിൽ പോവുകയായിരുന്ന ജീപ്പിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ശിവ ഭാരതിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽതേനി മെഡിക്കൽ കോളജിലേക്ക് പോകും വഴിക്ക് വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. ഡാൻസ് മാസ്റ്റർ ആയിരുന്ന ശിവഭാരതി സിനിമാ പിന്നണി പ്രവർത്തകനുമായിരുന്നു. ഭാര്യ പവിത്ര . ധരുൺ. ധരണ്യ എന്നീ രണ്ടു മക്കൾ എന്നിവരടങ്ങുന്ന കുടുംബമാണ് മരണപ്പെട്ട ശിവ ഭാരതിക്കുള്ളത്. കുമളി പോലീസ് തേനി മെഡിക്കൽ കോളജിൽ എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ന്യൂസ് ബ്യുറോ
കട്ടപ്പന.
മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിഇടുക്കി രൂപത.
.. കട്ടപ്പന. . മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത
35 ലക്ഷം ആളുകളുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണ് എന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വലിയ ആശങ്ക ജനങ്ങളിൽ ഉളവാക്കുന്നു. കേരള തമിഴ്നാട് സർക്കാരുകൾ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തിൽ മേൽ ചർച്ചകൾ നടത്തി പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണം.
2000 രൂപ,കയ്യിലുള്ളവർ ആശങ്ക വേണ്ട നോട്ടുകൾ തുടർന്നും,മാറ്റിയെടുക്കാം. ആർബിഐ ഗവർണർ.
*🔵 2000 രൂപ കൈയിലുള്ളവർക്ക് ആശങ്ക വേണ്ട;*
*- നോട്ടുകൾ തുടർന്നും മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ ഗവർണർ*
. 2000 രൂപ നോട്ടുകൾ ഇനിയും മാറ്റാത്തവർക്കൊരു ആശ്വാസ വാർത്ത. നോട്ടുകൾ തുടർന്നും മാറിയെടുക്കാമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ആർ.ബി.ഐയുടെ 19 റീജ്യണൽ ഓഫീസുകൾ വഴിയും നേരിട്ട് പോകാൻ കഴിയാത്തവർക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകൾ മാറാം.
സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ആർ.ബി.ഐയുടെ പ്രഖ്യാപനം. 3.43 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകള്‍ തിരികെ എത്തിയെന്നും 12,000 കോടി രൂപയുടെ നോട്ടുകള്‍ തിരികെ എത്താനുണ്ടെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
നേരത്തെ, സെപ്തംബർ 30നായിരുന്നു നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി. ഇത് പിന്നീട് ഒക്ടോബർ ഏഴ് വരെ നീട്ടുകയായിരുന്നു. നീട്ടിയ ഏഴ് ദിവസം നോട്ടുകൾ മാറ്റാനുള്ള സൗകര്യം റിസർവ് ബാങ്ക് റീജ്യണൽ ഓഫീസുകൾ വഴി മാത്രമാണ് സാധിച്ചിരുന്നത്. ഈ നില വീണ്ടും തുടരുമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിന് പിഴയുണ്ടോ എന്ന കാര്യം ആർ.ബി.ഐ ഗവർണർ പറഞ്ഞിട്ടില്ല..
ഏകദേശം 96 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്. ഇനി തിരിച്ചെത്താനുള്ള നോട്ടുകൾ പലതും കേസുകളുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജൻസികളുടെയും കോടതികളുടേയും കൈവശമാണുള്ളത്. അതിനാൽ തന്നെ ഇതിൽ എത്ര ശതമാനം തിരിച്ചെത്തുമെന്ന കാര്യത്തിൽ വ്യക്തമായ കണക്ക് ഇപ്പോൾ പറയാനാവില്ലെന്നാണ് റിസർവ് ബാങ്ക് ഗവർണർ പറയുന്നത്.
2016 നവംബർ എട്ടിന് ഒന്നാം മോദി സർക്കാർ 1000, 500 രൂപ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെയാണ് പുതിയ 500 രൂപയ്‌ക്കൊപ്പം 1000ന് പകരം 2000 രൂപ നോട്ടുകൾ ആർബിഐ പുറത്തിറക്കിയത്.,
___________________________________
അടിമാലിയിൽ വൻ ലഹരി വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന. എം. ഡി. എം. എയും. കഞ്ചാവുമായി ഒരാൾ പിടിയിൽ.
*ഇടുക്കി. അടിമാലിയിൽ വൻ ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി, ചേർത്തല സ്വദേശി അറസ്റ്റിൽ.ഒരാൾ ഓടിരക്ഷപെട്ടു*
അടിമാലി പോലീസ് കൊരങ്ങാട്ടി തലമാലി ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ 5.100 കിലോഗ്രാം കഞ്ചാവും 77 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കഞ്ഞിക്കുഴി മായിപ്പാറ കരയില്‍ ചിറപ്പുറത്ത് കിരണ്‍ (21) ആണ് പിടിയിലായത്. എന്നാൽ ലഹരി വേട്ടയിൽ എംഡി എം എ ഒഴിവാക്കി അഞ്ച് കിലോ കഞ്ചാവ് മാത്രമാണ് പിടികൂടിയത് എന്ന് അടിമാലി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു,ഒപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ വ്യക്തിയെക്കുറിച്ച് വിവരവും ഒഴിവാക്കി, ഇക്കാര്യം മാധ്യമങ്ങൾ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയതിനേ തുടർന്നാണ് . രാത്രിയോടെ എം.ഡി,എം,എ സഹിതം ഉൾപ്പെടുത്തിയ വിവരം, അടിമാലി പോലീസ് മാധ്യമങ്ങൾക്ക് നൽകിയത്. പിടിയിലായ ഇയാൾ [ ഇവർ ] മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയാണ്,പ്രതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അടിമാലി പത്താംമൈൽ സ്വദേശി ആൻസാർ എന്നയാൾ ഒടിരക്ഷപ്പെട്ടു.ഇയാൾക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് സൂചന. ഇയാളെ കേസിൽ ഉൾപ്പെടുത്താതെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.
ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ നടത്തുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അടിമാലി പോലീസ് വാഹന പരിശോധന നടത്തിയത്. ആലപ്പുഴയില്‍നിന്ന് അടിമാലി, മാങ്കുളം മേഖലയിലെ ചെറുകിട വില്‍പനക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതിന് കാറില്‍ എത്തുമ്ബോഴാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.
കുട്ടികൾക്ക് ഓടിക്കാൻ വാഹനം നൽകിയാൽ. കടുത്ത ശിക്ഷ,മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.
ഇടുക്കി – /.കുട്ടികൾക്ക് വാഹനം നൽകിയാൽ ; വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്*
കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എം.വി.ഡി ഫേസ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി എന്ന തലക്കെട്ടോടുകൂടിയാണ് എം.വി.ഡിയുടെ ഫേസ്ബുക്ക് കുറിപ്പ്. മോട്ടോര്‍ വാഹന നിയമം വകുപ്പ് 180, 181 പ്രകാരമാകും കേസെന്നും പിഴ കൂടാതെ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എം.വി.ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസ് വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സോ ലേര്‍ണേഴ്സോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.
*എം.വി.ഡിയുടെ മുന്നറിയിപ്പ് ഇപ്രകാരം*
▪️കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 & 181 പ്രകാരം പിഴ,
▪️വാഹന ഉടമ/രക്ഷിതാവ് ഇവരിലൊരാള്‍ക്ക് 25,000 രൂപ പിഴ (MV Act 199 എ (2),
▪️രക്ഷിതാവ് അല്ലെങ്കില്‍ ഉടമയ്ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ (MV Act 199 A (2),
▪️വാഹനത്തിന്റെ രജിസ്‌ടേഷന്‍ ഒരു വര്‍ഷം വരെ റദ്ദാക്കല്‍ Mv Act 199 A (4)
▪️ഇരുപത്തിയഞ്ച് വയസ് വരെ ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സ്/ലേര്‍ണേഴ്സ് എടുക്കുന്നതിന് വിലക്ക് MV Act 199 A (5)
▪️ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികള്‍ MV Act 199 A (6).