fbpx
26.4 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

മുണ്ടക്കയത്ത് സിനിമ സ്റ്റയ്ലിൽ മാരകായുധങ്ങളുമായി ഫിനാൻസ് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

0

മുണ്ടക്കയത്ത് സിനിമ സ്റ്റയ്ലിൽ മാരകായുധങ്ങളുമായി ഫിനാൻസ് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട്  സ്ഥാപനത്തിലെത്തി ജീവനക്കാരായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ ഭാഗത്ത് മാളിയേക്കൽ വീട്ടിൽ സ്റ്റിബിൻ സ്റ്റീഫൻ (30), മുണ്ടക്കയം  കീച്ചൻപാറ ഭാഗത്ത് ചുങ്കത്തിൽ വീട്ടിൽ ദീപു ദിവാകരൻ(30) മുണ്ടക്കയം വെള്ളനാടി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ രതീഷ്. ആർ (21) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന്  ബുധനാഴ്ച്ച 3:30 മണിയോടുകൂടി മുണ്ടക്കയം പൈങ്ങനാ ഭാഗത്ത് അരിവാൾ, വാക്കത്തി, സ്റ്റീൽ ദണ്ട് മുതലായ മാരകായുധങ്ങളുമായി കാറിലെത്തി ഇവിടെ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അതിക്രമിച്ചുകയറി  ജീവനക്കാരനായ യുവാവിനെ ആയുധങ്ങൾ ഉപയോഗിച്ച്  ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മറ്റു ജീവനക്കാരെയും ഇവർ ആക്രമിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവുമായി ഇവർക്ക് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് സ്ഥാപനത്തിലെത്തി ജീവനക്കാരെ ആക്രമിച്ചത്. തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്ട്രർ ചെയ്യുകയും  ഇവരെ പിടികൂടുകയുമായി രുന്നു.

കോട്ടയം കഞ്ഞിക്കുഴിയിൽ എസ്ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; എസ് ഐ ആത്മഹത്യ ചെയ്തതെന്ന് സൂചന; കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ*

0



കോട്ടയം: കഞ്ഞിക്കുഴിയിൽ എസ് ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സ്റ്റേഷനിൽ എസ്.ഐ ആയി ജോലിചെയ്യുന്ന കഞ്ഞിക്കുഴി  പീടിയേക്കൽ വീട്ടിൽ ജോർജ് കുരുവിളയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജ് കുരുവിള ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.  ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട  ഭാര്യ നൽകിയ പരാതി മൃതദേഹത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു: കുട്ടികളെ പുറത്തിറക്കിയ ഉടനെ വാഹനം പൂർണ്ണമായും കത്തി നശിച്ചു….

0

ച്ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്കൂ‌ൾ ബസിന് തീപിടിച്ചു. മാന്നാർ ഭൂവനേശ്വരി സ്‌കൂളിൻ് ബസിനാണ് ചെങ്ങന്നൂർ ആല ഗവ.
ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വെച്ച് ഇന്നു രാവിലെ എട്ടരയോടെയാണ് തീപിടിച്ചത്.

ബസിന്റെ മുൻവശത്തുനിന്നും പുക ഉയർന്നതിനെത്തുടർന്ന് ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ പുറത്തെത്തിച്ചു. അല്പ സമയത്തിനുള്ളിൽ സ്കൂൾ ബസ് പൂർണമായി കത്തി നശിക്കുകയായിരുന്നു.

മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്. ബസിൽ 17 കുട്ടികളുണ്ടായിരുന്നു. ചെങ്ങന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസിൽ പരിശോധന നടത്തി…..

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ലെന്ന് കെ മുരളീധരന്‍

0

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ലെന്ന് കെ മുരളീധരന്‍. പൊതുരംഗത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ സജീവമാകില്ല.

പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണെന്നും,വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് ആവശ്യമെന്നും കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന ജില്ല നേതൃത്വത്തെ തൃശ്ശൂരിലെ തോല്‍വിയില്‍ നേരിട്ട് കടന്നാക്രമിക്കാതെ, പരാജയത്തിന് കാരണം പ്രചരണത്തിലെ വീഴ്ചയാണെന്നാണ് കെ മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ മാത്രം ക്രിസ്ത്യന്‍ വോട്ടുകള്‍ ചോര്‍ന്നു.സുരേഷ് ഗോപിയുടെ ഇടപെടല്‍ മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഒരു തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കാന്‍ പോകുന്നില്ല. തൃശൂരില്‍ മാത്രമാണ് ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായത്. അല്ലെങ്കില്‍ കോട്ടയത്തും ഇടുക്കിയിലും ഒന്നും ഞങ്ങള്‍ ജയിക്കില്ലല്ലോ. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരമ്ബരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്നും കെ മുരളീധരന്‍ പറഞ്ഞു

കൊലപാതകം പവിത്രാഗൗഡ പറഞ്ഞിട്ട് ; ദര്‍ശന്‍ രേണുകയെ ബെല്‍റ്റിന് തല്ലിച്ചതച്ച ശേഷം മതിലിലേക്ക് വലിച്ചെറിഞ്ഞു

0

ബെംഗളൂരു: കന്നഡ സിനിമാരംഗത്തെ പ്രമുഖ സിനിമാതാരങ്ങളായ ദര്‍ശന്‍ തൂഗുദീപയും ഉറ്റസുഹൃത്ത് പവിത്ര ഗൗഡയും പ്രതികളായ കൊലപാതകക്കേസില്‍ ഇര രേണുകാസ്വാമിയെ ബല്‍റ്റും വടിയും ഉപയോഗിച്ച്‌ മര്‍ദ്ദിച്ച ശേഷം മതിലില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു എന്ന് വെളിപ്പെടുത്തല്‍.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ കൂട്ടാളികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

47 കാരനായ നടന്റെ ആരാധകനാണ് ചിത്രദുര്‍ഗയിലെ താമസിക്കുന്ന രേണുകസ്വാമി. പവിത്രാ ഗൗഡയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ രേണുകാ സ്വാമി നേരത്തേ കമന്റിട്ടിരുന്നു. താരം ദര്‍ശനെയും ഭാര്യയെയും തമ്മില്‍ തെറ്റിക്കാന്‍ പവിത്ര ശ്രമിക്കുന്നു എന്നായിരുന്നു ആാേപണം. ഇതിനായി അസഭ്യമായ ഭാഷ ഉപയോഗിക്കുകയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത് ദര്‍ശന്റെ രോഷത്തിന് ഇരയായി. രേണുകയ്ക്ക് തക്ക പ്രതിഫലം നല്‍കാന്‍ ദര്‍ശനെ പ്രേരിപ്പിച്ചത് ഗൗഡയായിരുന്നു.

അതനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. രേണുകസ്വാമിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തന്റെ ഫാന്‍സ് അസോസിയേഷന്റെ ചിത്രദുര്‍ഗ്ഗ യൂണിറ്റിന്റെ കണ്‍വീനര്‍ രാഘവേന്ദ്ര വഴി ദര്‍ശന്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചിത്രദുര്‍ഗയിലെ വീടിന് സമീപത്ത് നിന്ന് തന്റെ ഭര്‍ത്താവിനെ കൂ്ട്ടിക്കൊണ്ടു പോയത് രാഘവേന്ദ്രയായിരുന്നെന്ന് രേണുകസ്വാമിയുടെ ഭാര്യ സഹന ആരോപിച്ചു. ഇരയെ തട്ടിക്കൊണ്ടുപോയത് ബംഗളൂരുവിലെ കാമാക്ഷിപാല്യയിലെ ഒരു ഷെഡിലേക്ക് ആയിരുന്നു. ഇവിടെവെച്ച്‌ ദര്‍ശന്‍ രേണുകസ്വാമിയെ ബെല്‍റ്റ് കൊണ്ട് മര്‍ദിച്ചു. ബോധരഹിതനായി വീണതിനെ തുടര്‍ന്ന് കൂട്ടാളികള്‍ അവനെ വടികൊണ്ട് അടിച്ചു. തുടര്‍ന്ന്, അവര്‍ അവനെ ഒരു മതിലിന് നേരെ എറിഞ്ഞു, അത് മാരകമായി.

ഒന്നിലധികം അസ്ഥികള്‍ ഒടിഞ്ഞു. കൊലയ്ക്ക് ശേഷം നഗരത്തിലെ കാമാക്ഷിപാല്യ പ്രദേശത്തെ വെള്ളമുള്ള അഴുക്കുചാലിലാണ് മൃതദേഹം തള്ളിയത്. തെരുവ് നായ്ക്കള്‍ മനുഷ്യശരീരം തിന്നുന്നത് ശ്രദ്ധയില്‍പ്പെട്ട ഭക്ഷണ വിതരണക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് അന്വേഷണം നടത്തുമ്ബോള്‍ രണ്ട് പ്രതികള്‍ കാമാക്ഷിപാളയ പോലീസിനെ സമീപിക്കുകയും സാമ്ബത്തിക തര്‍ക്കത്തെ തുടര്‍ന്ന് രേണുകസ്വാമിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. എന്നാല്‍, അന്വേഷണം പുരോഗമിക്കവെ ദര്‍ശനും പവിത്രയ്ക്കും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ദര്‍ശന്റെ കാര്‍ ഷെഡ്ഡിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം മുമ്ബും ക്രിമിനല്‍ നടപടികള്‍ നേരിട്ടിട്ടുള്ളയാളാണ് ദര്‍ശന്‍. 2011ല്‍ ഭാര്യയെ മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും തുടര്‍ന്ന് ദമ്ബതികള്‍ പ്രശ്നം പരിഹരിക്കുകയും അവള്‍ അയാള്‍ക്കെതിരായ കേസ് പിന്‍വലിക്കുകയും ചെയ്തു. ദര്‍ശനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച്‌ ആര്‍ട്ടിസ്റ്റ് യൂണിയനുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെഎഫ്‌സിസി) പ്രസിഡന്റ് എന്‍എം സുരേഷ് പറഞ്ഞു.

ലോക കേരള സഭ നിര്‍ത്തിവെക്കണമെന്ന് കെ സുരേന്ദ്രൻ

0

തിരുവനന്തപുരം: സർക്കാ‍ർ പ്രവാസികളുടെ പ്രശ്നങ്ങളില്‍ നിരുത്തരവാദപരമായി പെരുമാറുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ലോക കേരള സഭയുടെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി ലേബർ ക്യാമ്ബുകളില്‍ സന്ദർശനം നടത്തിയിട്ടില്ല. പ്രവാസികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്തിനാണ് ലോകകേരള സഭയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. ഇതുവരെയുള്ള സഭകളില്‍ എന്താണ് പ്രയോജനം.കോവിഡ് കാലത്ത് പ്രവാസികളെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞു. ലോക കേരള സഭ നിർത്തിവെക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ ധൂർത്തടിച്ച്‌ ലോക കേരള സഭ നടത്തുന്നത് എന്തിനാണ്. ആളുകളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. ചെലവാക്കുന്ന തുക ദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നല്‍കണം. സാമൂഹിക നീതിയെ കണക്കാക്കിയാണ് രാജ്യസഭ ലോക്സഭാ സീറ്റുകള്‍ നല്‍കുന്നതെന്നും സുരേന്ദ്രൻ പറ‍ഞ്ഞു.

കേരളത്തില്‍ സാമൂഹിക നീതി എവിടെയെന്ന് മനസ്സിലാകുമെന്നും ജി. സുധാകരൻ്റെ നിലപാടുകള്‍ വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയില്‍ നടക്കുന്നത് എന്ത് എന്ന് കമ്മ്യൂണിസ്റ് പാർട്ടി നോക്കുന്നില്ല. ആലപ്പുഴയില്‍ കമ്മ്യൂണിസ്റ് പാർട്ടി പോപ്പുലർഫ്രണ്ട് ആകുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മണിപ്പൂരിനെ കുറിച്ച്‌ നീചമായ പ്രചാരണം കേരളത്തില്‍ നടത്തി. സഭാ അധ്യക്ഷൻമാർ തന്നെ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള കലാപമാണ് നടന്നത് എന്ന് പറഞ്ഞെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാ‍ർ എന്ത് നടപടിയെടുത്തുവെന്നും സുരേന്ദ്രൻ ചോദിച്ചു.

തൃശ്ശൂർ തെക്കുംകരയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; വ്യാപക നാശനഷ്ടം…

0

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ തെക്കുംകര പഞ്ചായത്തിലെ മലാക്ക ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപക നാശനഷ്ടം സൃഷ്ടിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. ആനയുടെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.

മലാക്ക കഥളിക്കാട്ടിൽ പ്രകാശൻ എന്നയാളുടെ വീടിന്റെ മുറ്റത്ത് വരെ കാട്ടാന എത്തി. വീടിന്റെ അമ്മിത്തറയിൽ വെച്ചിരുന്ന പഴുത്ത ചക്ക ഭക്ഷണമാക്കിയ കാട്ടാന തൊട്ടടുത്ത വീടായ അച്ചിങ്ങര വീട്ടിൽ കാർത്യായനിയുടെ പറമ്പിൽ നിന്നിരുന്ന പ്ലാവിലെ ചക്കകളും ഭക്ഷിച്ചു. തൊട്ടടുത്ത തിരുത്തിയിന്മേൽ രാമകൃഷ്ണന്റെ വീട്ടിലെത്തിയ കാട്ടാന അവിടെ നിന്നിരുന്ന പന കുത്തിമറിച്ചു. തുടർന്ന് ആളുകൾ പടക്കം പൊട്ടിച്ചതോടെ ആന പിൻതിരിഞ്ഞ് ഓടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു….

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്.

0

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54), കൊല്ലം സ്വദേശി ലൂക്കോസ്, വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ശൈശവ വിവാഹത്തിനെ പ്രതിരോധിക്കാന്‍ സ്‌റ്റൈപെന്‍ഡ് പദ്ധതി : ഒരോ വിദ്യാര്‍ത്ഥിനിക്കും നല്‍കുന്നത് 2500 രൂപ വരെയാണ്

0

ഗുവാഹത്തി: ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ സ്‌റ്റൈപെന്‍സ് പദ്ധതി മുന്നോട്ട് വെച്ച്‌ അസം സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാര്‍ പ്ലസ് ണ്‍മുതല്‍ പി ജി വരെ പെണ്‍കുട്ടികള്‍ക്കാണ് പ്രതിമാസം ധനസഹായം പ്രഖ്യാപിച്ചത്. പദ്ധതിക്ക് ‘ മുഖ്യമന്ത്രി നിജുത് മൊയന്’ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഒരോ വിദ്യാര്‍ത്ഥിനിക്കും പരമാവധി 2500 രൂപ വരെയാണ് നല്‍കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 5000 ത്തോളം പേരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം അസമില്‍ അറസ്റ്റ് ചെയ്‌തെന്നു കണക്കുകള്‍. പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ട് ലക്ഷം പെണ്‍കുട്ടികളെ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 1500 കോടി രൂപയാണ് പദ്ധതിക്കായി അഞ്ച് വര്‍ഷത്തേക്ക് കണക്കാക്കുന്ന ചിലവ്. ഏതാണ്ട് 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഗുണം ലഭിക്കും.

പി.ജി ക്ലാസുകള്‍ക്ക് മുമ്ബ് വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്ബത്തിക സഹായം ലഭിക്കില്ല. പിജി ക്ലാസുകളില്‍ വിവാഹിതര്‍ക്കും സ്‌റ്റൈപെന്‍ഡിന് അര്‍ഹതയുണ്ടാവും. പെണ്‍കുട്ടികളുടെ വിവാഹം വൈകിപ്പിക്കാനും അതുവഴി അവരെ സാമ്ബത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കാനും, തനിക്കും കുടുംബത്തിനും വേണ്ടി സമ്ബാദിക്കാന്‍ അവരെ പ്രാപ്തമാക്കുകയും മാത്രമാണ് പദ്ധതിയുടെ ഒരേയൊരു ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു

How to Think and Act in the Plummeting Stock Market

0

People live better in big houses and in big clothes. I try to contrast; life today is full of contrast. We have to change! I am not interested in the past, except as the road to the future. Give me time and I’ll give you a revolution. I think the idea of mixing luxury and mass-market fashion is very modern. I want people to be afraid of the women I dress.

Mass-market fashion is very modern

I think the idea of mixing luxury and, very now no one wears head-to-toe designer anymore. There has to be a balance between your mental satisfaction and the financial needs of your company. A girl should be two things: classy and fabulous.

Newspaper WordPress Theme
Happy girl opening her present

I never look at other people’s work. I can’t get sucked into that celebrity thing, because I think it’s just crass. Give me time and I’ll give you a revolution. I can’t get sucked into that celebrity thing, because I think it’s just crass.

I can design a collection in a day and I always do, cause I’ve always got a load of Italians on my back, moaning that it’s late. Sometimes the simplest things are the most profound.

Newspaper WordPress Theme
Looking to the future with optimism

Luxury will be always around, no matter what happens in the world. There is always the new project, the new opportunity. Attention to detail is of utmost importance when you want to look good. I have a fantastic relationship with money. I use it to buy my freedom.

I think the idea of mixing luxury and mass-market fashion is very modern, very now no one wears head-to-toe designer anymore. I think the idea of mixing luxury and mass-market fashion is very modern, very now no one wears head-to-toe designer anymore.

Confidence. If you have it, you can make anything look good. Abstinence from coffee, tobacco. Adventists has afforded a near-unique opportunity.

Clothes can transform your mood and confidence

I think the idea of mixing luxury and mass-market fashion is very modern, very now no one wears head-to-toe designer anymore. I want people to be afraid of the women I dress. Elegance isn’t solely defined by what you wear. Clothes can transform your mood and confidence.

Fashion moves so quickly that, unless you have a strong point of view, you can lose integrity. I like to be real. I don’t like things to be staged or fussy. I think I’d go mad if I didn’t have a place to escape to. You have to stay true to your heritage, that’s what your brand is about.

Newspaper WordPress Theme
People out on the streets again

Elegance is not the prerogative of those who have just escaped from adolescence, but of those who have already taken possession of their future.

Fashion fosters cliches of beauty, but I want to tear them apart. Every day I’m thinking about change. The only way to do something in depth is to work hard. For me, art is about learning. I’ve always tried to push myself technically and to push myself visually. That’s been part of the journey. I adore the challenge of creating truly modern clothes, where a woman’s personality and sense of self are revealed.