
മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തും. സുനിൽ കുമാറിനെ ഉൾപ്പെടുത്താൻ നേതൃതലത്തിൽ ധാരണയായി. സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ അംഗ സംഖ്യ വർധിപ്പിക്കും. 21 അംഗ എക്സിക്യൂട്ടിവാണ് സംസ്ഥാനത്ത് നിലവിലുളളത്. ആർ.ലതാദേവി, കെ.എം. ദിനകരൻ , ടി.ടി. ജിസ്മോൻ എന്നിവർ എക്സിക്യൂട്ടീവിൽ എത്തും.

സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറിമാരായ കെ.പി. സുരേഷ് രാജ്, കെ.കെ. വത്സരാജ്, ടി ജെ ആഞ്ചലോസ് എന്നിവരും എക്സിക്യൂട്ടീവിൽ അംഗമാകും. അസിസ്റ്റൻറ് സെക്രട്ടറിയായി പി.പി. സുനീർ തുടരും. രണ്ടാമത്തെ അസിസ്റ്റൻ്റ് സെക്രട്ടറിയായി ആർ. രാജേന്ദ്രൻ, മുല്ലക്കര രത്നാകരൻ, കെ. രാജൻ ടി.ജെ.ആഞ്ചലോസ് എന്നിവരും പരിഗണനയിലുണ്ട്. ആലപ്പുഴയിൽ വെച്ചുനടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയേയും സംസ്ഥാന കൗൺസിലിനെയുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്.
