fbpx

കട്ടപ്പന നഗരസഭ,മാംസ, സ്റ്റാളിനെതിരെയുള്ള ഹർജി,ഹൈക്കോടതി, മാറ്റിവെച്ചു.

കട്ടപ്പന. കട്ടപ്പന /നഗരസഭ വക ഇറച്ചിക്കട അപകടാവസ്ഥയിലായ കെട്ടിടത്തിലാണ്
പ്രവർത്തിക്കുന്നതെ ന്നും മുനിസിപ്പാലിറ്റി ചട്ടം ലംഘിച്ച് ലൈസൻസ് നൽകിയെന്നും കാട്ടി സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് അസി: എഞ്ചിനിയർ കട പരിശോധിക്കുകയും അപകടാവസ്ഥയിലാണന്നും കണ്ടെത്തി. ഇതോടെ നഗരസഭ കട അടക്കുകയും ചെയ്തു.

തുടർന്ന് സമീപത്തെ ഷെഡിലേക്ക് മാറ്റി താൽക്കാലികമായി കട പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ ഒന്നിന്ന് 55 ലക്ഷം രൂപാക്ക് പുതിയ കരാറുകാരൻ കട ലേലത്തിൽ പിടിച്ച് വില കുറച്ച് വിൽപ്പനയും ആരംഭിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് കട അടക്കാൻ നോട്ടീസ് നൽകിയെന്ന് പറഞ്ഞ് കരാറുകാൻ ഒരു ദിവസം കട അടച്ചിടുകയും ചെയ്തു. അടുത്ത ദിവസം വില കൂട്ടി വിൽപ്പന ആരംഭിക്കുകയും ചെയ്തു. ഇത് ഏറേ ചർച്ചകൾക്കും കാരണമായി.


ഒൻപതാം തീയതി ഹൈക്കോടതി പരിഗണനയിൽ ഇരുന്ന കേസ് മാറ്റി വച്ചതായി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. ജെ ബെന്നി പറഞ്ഞു.

നഗരസഭ മാംസസ്റ്റാൾ അടക്കുവാൻ നിർദ്ദേശം നൽകിയിട്ടില്ലന്നും വില കുറച്ചതും കൂട്ടിയതും നഗരസഭ പറഞ്ഞിട്ടല്ലന്നും വൈസ് ചെയർമാൻ വ്യക്തമാക്കി.

Share the News