fbpx
24.5 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

കട്ടപ്പന കക്കാട്ടുകടയിൽ. വീട്ടിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു,

കട്ടപ്പന/ മൃതദേഹം കണ്ടെത്തിയത് മൂന്നായി മടക്കിയ നിലയില്‍, ശരീരത്തില്‍ നിന്നും വേര്‍പെട്ട് തലയോട്ടി
പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം.

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് മൂന്നായി മടക്കി കുഴിച്ചുമൂടിയ നിലയില്‍. പ്രതികള്‍ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീട്ടില്‍ തറ കുഴിച്ചുള്ള പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാലുകള്‍ അടിയിലായി മൂന്നായി മടക്കി കമിഴ്ത്തിയാണ് കുഴിച്ചുമൂടിയത്.

പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം. തലയോട്ടി ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടിരുന്നു. തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. പാന്റ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലാകും പോസ്റ്റുമോര്‍ട്ടം നടപടികള്‍. മൃതദേഹം വിജയന്റേതെന്ന് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി നിധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട്ടിലെ തറ കുഴിച്ച് പരിശോധന നടത്തിയത്. നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന് കരുന്ന സ്ഥലത്തും പരിശോധന ഇന്നുതന്നെയുണ്ടാകുമെന്ന് എസ്പി വിഷ്ണു പ്രദീപ് ടി കെ പറഞ്ഞു.

സംഭവത്തില്‍ ആഭിചാരക്രിയകള്‍ നടന്നിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ മുറിക്കുള്ളില്‍ പൂജകള്‍ നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി അല്‍വാസി പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് നാല് പേരടങ്ങുന്ന കുടുംബം താമസമുള്ളതായി അറിഞ്ഞത്. ആദ്യ ദിവസം പൊലീസെത്തി വീട് തുറന്നപ്പോള്‍ അസഹനീയമായ ദുര്‍ഗന്ധമുണ്ടായിരുന്നു. ആക്രിസാധനങ്ങളെല്ലാം ചാക്കില്‍കെട്ടിയ നിലയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. വീടിന്റെ പിന്നില്‍ പൂജ ചെയ്ത ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും അയല്‍വാസി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

വീട്ടുടമസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിഷ്ണുവും കുടുംബവും കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. കുടുംബത്തിലുള്ളവരെല്ലാം ജോലിക്കാരാണെന്നും നിധീഷിന്റെ പിതാവ് റിട്ടയേര്‍ഡ് ഡിവൈഎസ്പിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതായും വീടെടുത്ത ശേഷം നിധീഷിനെ കണ്ടിട്ടില്ലെന്നും വാടകവീട് തരപ്പെടുത്തി നല്‍കിയ അയല്‍വാസി ബാബു പറയുന്നു..

ന്യൂസ് ബ്യൂറോ കട്ടപ്പന.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles