*അടിമാലി മച്ചിപ്ലാവിൽ മലഞ്ചരക്ക് കടയിൽ മോഷണം നടന്ന സംഭവം : പ്രതിയെ പോലീസ് പിടികൂടി*
ഇടുക്കി /.അടിമാലി: ദേശീയപാതയോരത്തെ മല ഞ്ചരക്ക് കടയിൽനിന്ന് എട്ടുലക്ഷം രൂ പയുടെ കുരുമുളക് കവർന്ന കേസിൽ തിരുവനന്തപുരം സ്വദേശിയായ പ്രതി പാലാക്കാട് പോലീസിന്റെ പിടിയിലായി. ഇയാളെ ഇന്ന് (വ്യാഴാഴ്ച) അടിമാലിയിലെത്തിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട ആലുവ സ്വദേശിയുടെ വാഹനം അടിമാ ലി പോലീസ് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടർന്നുള്ള അന്യോഷണത്തിലാണ് തിരുവനന്തപുരം സ്വദേശി കുടുങ്ങിയത്.
മോഷണത്തിനുശേഷം സംസ്ഥാനം വിട്ട പ്രതിയെ പോലീസ് തന്ത്രപൂർവം കേരളത്തിലെത്തിച്ചാണ് വലയിലാക്കിയത്.
മച്ചിപ്ലാവ് കോട്ടയ്ക്കൽ ബിനോയിയുടെ മലഞ്ചരക്ക് കടയിൽ നിന്ന് ജനുവരി 12- ന് രാത്രിയിലാണ് കടക്കുള്ളില്‍ 26 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉണക്ക കുരുമുളകും മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടിരുന്നു.കടയുടെ പൂട്ടുകള്‍ രണ്ടും അറുത്ത് മാറ്റിയായിരുന്നു മോഷണം
അടിമാലി സി ഐ യുടെ നിർദ്ദേശപ്രകാരം എസ് ഐ സിദ്ധിക് അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സബ് ഇൻസ്പെക്ടർമാരായ നൗഷാദ്, അബ്ദുള്ള, നൗഷാദ്, എഎസ്ഐ ഷാജിത എസ് സി പി ഓ ലാൽ ജോസ്,ഷാജഹാൻ, ദീപു എന്നിവർ ചേർന്നാണ് പാലക്കാട് കസബ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
ന്യൂസ് ബ്യൂറോ ഇടുക്കി.