fbpx
28.9 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

കട്ടപ്പന,അഞ്ചുരുളിയിൽ,സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന, സർക്കാർ ഭൂമിയിലെ കെട്ടിടങ്ങൾ, ഹൈക്കോടതി, ഉത്തരവിനെ, തുടർന്ന് പൊളിച്ചു നീക്കി,.

കട്ടപ്പന, അഞ്ജുരളിയിൽ സ്വകാര്യ വ്യക്തി അവകാശവാദം ഉന്നയിച്ച സർക്കാർ ഭൂമിയിലെ കെട്ടിടങ്ങൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചു നീക്കി ജല അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിലാണ് നിർമിതികൾ പൊളിച്ചു നീക്കിയത്, അതേസമയം കോടതിയുടെ നിർദ്ദേശം ലംഘിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതെന്നും ഈ സ്ഥലം തന്റെ യാണെന്ന് അവകാശവാദം ഉന്നയിക്കുന്ന എം എം ചാക്കോ ആരോ ചോദിച്ചു,, 5 പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷൻ പദ്ധതിക്ക് ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കാൻ, അഞ്ചുരുളിയിൽ കെഎസ്ഇബി അനുവദിച്ചിരുന്ന ഭൂമിയിലാണ് നരിയമ്പാറ സ്വദേശിയായ എട്ടിൽ ചാക്കോ അവകാശവാദം ഉന്നയിച്ച്, കോടതിയെ സമീപിച്ചിരുന്നത് എന്നാൽ കഴിഞ്ഞ നവംബർ 17ന് ഇയാളുടെ കൈവശത്തിലിരുന്ന(,3.30, ) മൂന്നേക്കർ 30 സെന്റ് ഭൂമി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്ഭൂമി റവന്യൂ സംഘം ഏറ്റെടുക്കുകയായിരുന്നു, ഇതിൽ ഒരേക്കർ സ്ഥലമാണ് ജല അതോറിറ്റിക്ക് വേണ്ടി കെഎസ്ഇബി വിട്ടു നൽകിയത് ഇതിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്, ഓഗസ്റ്റിൽ കയ്യേറ്റം ഒഴിപ്പിക്കാൻ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും ഒരു വിഭാഗം ആളുകൾ തടഞ്ഞ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പും കെഎസ്ഇബിയും, ഹൈക്കോടതിയെ സമീപിച്ചത്, കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി,

Share the News
മുമ്പത്തെ ലേഖനം

Tvm – ഇടുക്കി -/.ഗ്രേഡ് എസ്‌ഐ വാഹന പരിശോധന നടത്തേണ്ട; ഉത്തരവിറക്കി പൊലീസ്



കൊച്ചി: ഗ്രേഡ് എസ്‌ഐമാര്‍ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് പൊലീസിന്റെ ഉത്തരവ്. സ്ഥാനക്കയറ്റം വഴി എസ്‌ഐമാരാവുന്നവര്‍ (ഗ്രേഡ് എസ്‌ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കൂടുതലും വാഹനപരിശോധന നടത്തിവന്നത് ഗ്രേഡ് എസ്‌ഐ.മാരാണ്. ബൈക്കിലും മറ്റും പിഒഎസ്. മെഷീനു മായി കറങ്ങിനടന്നായിരുന്നു പിഴയീടാക്കല്‍. സ്റ്റേഷനുകളില്‍ ശരാശരി 2000 മുതല്‍ 5000 രൂപവരെ പ്ര തിദിന കളക്ഷനും ഇതു വഴി ലഭിച്ചിരുന്നു. പിഒഎസ് മെഷീന്‍ സ്റ്റേഷന്‍ എസ്‌ഐയുടെയോ അല്ലെങ്കില്‍ എസ്‌എച്ച്‌ഒയുടെയോ പേരിലുള്ളതാണ്. പണം ഈടാക്കാന്‍ ഇനി ഇവരുടെ സാന്നിധ്യം വേണം. അല്ലെങ്കില്‍ എസ്‌ഐ ഉള്ളിടത്തേക്ക് നിയമലംഘകരു മായി പൊലീസിനു പോകേണ്ടി വരും. 1988ലെ മോട്ടോര്‍ വാഹന നിയമം 200 (1) വകുപ്പ് പ്രകാരം പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അധികാരമുള്ളൂ. ഈ നിയമം ഭേദഗതി ചെയ്ത് ഗ്രേഡ് എസ്.ഐമാരെ കൂടി വാഹനം പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ ഇത് പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മറുപടിയും നല്‍കി. ഇങ്ങനെ പത്തോളം തവണയാണ് ഡിജിപി കത്ത് നല്‍കിയതും ആഭ്യന്തര വകുപ്പ് നിരസിച്ചതും. ഒടുവില്‍ നവംബര്‍ 23ന് അനുമതി നിഷേധിച്ച്‌ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് മറുപടി നല്‍കുകയായിരുന്നു..

അടുത്ത ലേഖനം

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles