ഇടുക്കി കട്ടപ്പന വാഴവരയിലെ സ്വകാര്യ ഫാമിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി*
കട്ടപ്പന/, നാല് മാസം മുമ്പ് കാനഡയിൽ നിന്നും മടങ്ങിയെത്തിയ ഗൃഹനാഥയെ ഭർതൃസഹോദരന്‍റെ ഫാം ഹൗസിലെ സിമ്മിങ് പൂളിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്സ് എബ്രഹാം (52) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വാഴവരയിലെ സ്വകാര്യ ഫാമിൽ സന്ദർശനത്തിനെത്തിയവരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ ഫാം നടത്തിപ്പുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മരിച്ച ജോയ്സിന്‍റെ ഭാര്യ എബ്രഹാം, ഇയാളുടെ അനുജൻ ഷിബുവിന്‍റെ ഭാര്യ എന്നിവരെ തങ്കമണി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തു വരികയാണെന്നും അന്വേഷണം മുന്നോട്ട് നീങ്ങുന്നതായും പൊലീസ് അറിയിച്ചു.
കാനഡയിലായിരുന്ന ജോയ്‌സും ഭർത്താബ് എം.ജെ. എബ്രഹാമും നാല് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് നൽകിയിരുന്നതിനാൽ അനുജനും കുടുംബവും താമസിച്ചിരുന്ന തറവാട്ട് വീട്ടിലായിരുന്നു ഇവർ താമസിച്ചു വന്നത്.
ഷിബുവാണ് ഫാം നടത്തിക്കൊണ്ടിരുന്നത്. വെള്ളിയാഴ്ച്ച രാവിലെ ജോയ്‌സിനെ സമീപവാസികളിൽ ചിലർ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് എന്തോ സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ഉച്ചയ്ക്ക് ഫാമിൽ സന്ദർശനത്തിനെത്തിയവർ സിമ്മിങ് പൂളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.ഈ സമയം ഷിബുവിന്‍റെ ഭാര്യ ഡയാന വീട്ടിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.
തറവാട് വീടിനുള്ളിൽ തീപിടിച്ചതിന്‍റെ ലക്ഷണങ്ങളുണ്ട്. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്,