fbpx
21.2 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

സിപിഎം നേതാവിന്റെ കെട്ടിടത്തിൽ നിന്നും, ഔട്ട്ലെറ്റും മാറ്റി. വൻപ്രതിഷേധം., ബിവറേജ്, ഔട്ട്ലെറ്റ് പൂട്ടിച്ചു.

കുമളി -CPM നേതാവിന്റെ കെട്ടിടത്തിൽനിന്ന്‌ ഔട്ട്‌ലെറ്റ് മാറ്റി, വൻപ്രതിഷേധം; ബിവറേജ് ഔട്ട്‌ലെറ്റ് പൂട്ടി.*

കുമളിഅട്ടപ്പള്ളത്തുനിന്ന് ചെളിമടയിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ച ബിവറേജ് ഔട്ട്ലെറ്റ് പ്രവർത്തിച്ചത് ഒരു മണിക്കൂർമാത്രം. അട്ടപ്പള്ളത്തെ ബിവറേജ് ഔറ്റ്ലെറ്റുമായി രണ്ടര വർഷത്തെ കരാർ വകുപ്പിന് നിലനിൽപ്പുണ്ടെന്ന് കാണിച്ച് സി.പി.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ ഔട്ട്ലറ്റ് ബലമായി അടപ്പിച്ചു.

സി.പി.എം. നേതാവിന്റെ അട്ടപ്പള്ളത്തെ കെട്ടിടത്തിൽനിന്ന് ഔട്ട്ലറ്റ് മാറ്റിയതിന്റെ പ്രതിഷേധമാണ് സി.പി.എം. പ്രവർത്തകർ കാണിച്ചതെന്ന് ആക്ഷേപം. ഒരുമണിക്കൂർമാത്രം പ്രവർത്തിച്ച ഔറ്റിൽ നടന്നത് ഒരു ലക്ഷത്തിലധികം രൂപയുടെ കച്ചവടം. അട്ടപ്പള്ളത്തെ ബിവറേജ് ഔട്ടിലെ പ്രവർത്തനം കോർപ്പറേഷൻ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച ചെളിമടയിലെ ഔട്ട്ലറ്റ്ലെറ്റ് പ്രവർത്തനമാരംഭിച്ചത്. അട്ടപ്പള്ളത്തെ ഔട്ട്ലറ്റ്ലെറ്റിലെത്തി എക്സൈസ് ഉദ്യോഗസ്ഥർ കണക്കെടുത്ത് സീൽ ചെയ്തു. സി.പി.എം.പ്രവർത്തകർ സംഘടിച്ച് ചെളിമടയിലെത്തുകയും ഔറ്റ്ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. ഔട്ട്ലറ്റ്ലെറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ മുതിർന്ന സി.പി.എം. നേതാക്കൾ ബലമായി ഔട്ട്ലറ്റ് അടപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.

ചെളിമടയിലെ കെട്ടിടത്തിലേക്ക് ബിവറേജ് ഔട്ട്ലറ്റിന്റെ ലൈസൻസ് മാറ്റിയതിനാൽ ഇനി അട്ടപ്പള്ളത്തേക്ക് മാറ്റുക എളുപ്പമല്ല. ചെളിമടയിലെ ഔറ്റിൽനിന്ന് കൂടുതൽ വരുമാനവും
വിനോദസഞ്ചാരികളടക്കമുള്ളവർക്ക് എളുപ്പത്തിൽ മദ്യം ലഭ്യമാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അട്ടപ്പള്ളത്തുനിന്ന് ഔട്ട്ലറ്റ് മാറ്റിയതിതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സമയത്ത് കുമളിയിലെ ബിവറേജ് ഔറ്റ് പ്രവർത്തിക്കാതിരിക്കുന്നതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.

Share the News
മുമ്പത്തെ ലേഖനം
അടുത്ത ലേഖനം
പട്ടാപകൽ കടയിൽ നിന്നും ഏലക്ക മോഷ്ടിച്ച് തൊട്ടടുത്ത കടയിൽ വിൽപ്പന നടത്തിയ, പ്രതി പിടിയിൽ,

നെടുങ്കണ്ടത്തെ മലഞ്ചരക്ക് കടയിൽ നിന്ന് ഏലയ്ക്ക മോഷ്ടിച്ച് മറ്റൊരു കടയിൽ വിറ്റ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു, ഉടുമ്പൻചോല മണതോട് സ്വദേശി റാണിയാണ് അറസ്റ്റിലായത്. നെടുങ്കണ്ടത്തെ പടിഞ്ഞാറെ കവലയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ റോയൽ സ്പൈസസിൽ നിന്നുമാണ് റാണി ഏലയ്ക്ക മോഷ്ടിച്ചത്. പതിനെട്ടര കിലോഗ്രാം ഏലയ്ക്കയാണ് മോഷ്ടിച്ചത്. ഒക്ടോബർ 13-ാം തീയതിയാണ് സംഭവം. ഉച്ചയോടെ സ്ഥാപന ഉടമ, കടയുടെ ഷട്ടർ പകുതി താഴ്ത്തിയ ശേഷം പള്ളിയിൽ പോയിരുന്നു. ഈ സമയമാണ് റാണി മോഷണം നടത്തിയത്. കടയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പതിനെട്ടര കിലോ ഏലക്ക എടുത്ത് ഇവർ തൊട്ടടുത്തുള്ള മറ്റൊരു കടയിൽ 27,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles