fbpx

മുംബൈയില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ടു; ട്രെയിന്‍ കയറി മരിച്ചു

മുംബൈ: മുംബൈയില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ടു. ട്രെയിന്‍ കയറി യുവാവിന് ദാരുണാന്ത്യം.

മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാസ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാരനായ ദിനേശ് റാത്തോഡിനെ (28)യാണ് അവിനാശ് മാനേ (31), അയാളുടെ ഭാര്യ ശീതല്‍ മാനേ (30) എന്നിവര്‍ ചേര്‍ന്ന കൊലപ്പെടുത്തിയത്. മുംബൈ സ്‌റ്റേഷനില്‍ വച്ച്‌ മര്‍ദ്ദനമേറ്റ ദിനേശ പാളത്തിലേക്ക് വീഴുകയും അതുവഴി വന്ന സബര്‍ബന്‍ ട്രെയിന്‍ ദിനേശിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നുവെന്ന് റെയില്‍വേ പോലീസ് പറയുന്നു.

അവിനാശിനേയൂം ഭാര്യയേയും ഞായറാഴ്ച പോലീസ അറസ്റ്റു ചെയ്തു. ഇരുവരും സിയോണ്‍ സ്‌റ്റേഷനില്‍ ഒരു സബര്‍ബന്‍ ട്രെയിനില്‍ വന്നിറങ്ങിയതായിരുന്നു. ഇതിനിടെ ശീതല്‍ മാനേ ദിനേശുമായി വഴക്കിട്ടു. ദിനേശ് ഭാര്യയോട് മോശമായി പെരുമാറിയതാണ് വഴക്കിന് കാരണമെന്ന് അവിനാശ് അയാളുമായി വഴക്കുണ്ടാക്കി. ഇരുവരും തമ്മില്‍ കയ്യാങ്കളിയും നടന്നു. ഇതിനിടെ അവിനാശിന്റെ അടിയേറ്റ് ബാലന്‍സ് നഷ്ടപ്പെട്ട ദിനേശ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന ട്രെയിന്‍ ദിനേശിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. അയാള്‍ തത്ക്ഷണം മരിച്ചു.

സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും പരിശോധിച്ച പോലീസ് ധാരാവിയില്‍ നിന്ന് അവിനാശിനെ പിടികൂടി. ഇയാളുടെ ഭാര്യയെ പിന്നീട് കസ്റ്റഡിയിലെടുത്തുവെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

Share the News