അന്താരാഷ്ട്ര വിലയും മറികടന്ന് റബ്ബർ വില കുതിക്കുന്നു… റബ്ബർ കർഷകർക്ക് ഇത് നല്ലകാലം ..
കാഞ്ഞിരപ്പള്ളി :ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിൽ റബ്ബറിന് വീണ്ടും നല്ലകാലം വരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം പ്രധാന റബര്‍ ഉത്പാദക രാജ്യങ്ങളായ തായ്ലന്‍ഡിലും മലേഷ്യയിലും ഉത്പാദനം ഇടിഞ്ഞതാണ് ഇന്ത്യയിലെ റബർ കർഷകർക്ക് ഗുണമായത് .
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് കേരളത്തിലെ റബര്‍വില അന്താരാഷ്ട്ര വിലയെ മറികടന്നത്. സ്വഭാവിക റബറിന്റെ ലഭ്യതക്കുറവാണ് വിലകൂടാന്‍ കാരണം. ബാങ്കോക്ക് വില കിലോയ്ക്ക് 202 രൂപയിലേക്ക് താഴ്ന്നപ്പോള്‍ കേരളത്തില്‍ ചെറുകിട കര്‍ഷകര്‍ ചരക്ക് വില്‍ക്കുന്നത് 203-205 രൂപ നിരക്കിലാണ്. ആര്.എസ്.എസ്4 ഷീറ്റിന്റെ വിലയാണിത്.
മഴ കുറഞ്ഞതോടെ തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് (റബ്ബർ പ്ലാസ്റ്റിക്ക് )ഇടുന്ന ജോലികള്‍ ഊര്‍ജിതമായിട്ടുണ്ട് . റബ്ബറിന്റെ മെച്ചപ്പെട്ട വില കർഷകർക്ക് കൂടുതൽ ഉണർവേകിയിട്ടുണ്ട് .