കട്ടപ്പന/.കുമളി./.പോലീസിന്റെയും ഇടപെടൽ മൂലം , , മക്കൾ ഉപേക്ഷിച്ചു വീട്ടിൽ ഒറ്റക്കായി അവശ നിലയിൽകണ്ടെത്തി,ആശുപത്രിയിൽ ആക്കിയ ,അന്നക്കുട്ടിമാത്യു എന്ന അമ്മ ഇടുക്കിയുടെയും, കേരളത്തിന്റെയും നൊമ്പരം ആയി മാറിയിരുന്നു, നല്ല നിലയിൽ കഴിയുന്ന രണ്ടു മക്കൾ ഉണ്ടായിട്ടും, അമ്മയെ ആശുപത്രിയിൽ ആക്കിയ വിവരം പോലീസ് അറിയിച്ചപ്പോൾ എത്തിയ മകൻ വീട്ടിൽ പട്ടിക്ക് ഭക്ഷണം കൊടുക്കാൻ ആളില്ല എന്ന് പറഞ്ഞു തിരിച്ചു പോയ് എന്ന് പറയുന്നു.
, പോലീസ് ഹോസ്പിറ്റലിൽ അമ്മയെ പരിചരിക്കാൻ കുമളി പോലീസ് സ്റ്റേഷൻ ഇൽ നിന്നും രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു…പക്ഷെ ആ അമ്മ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി…, മക്കൾക്ക് വേണ്ടങ്കിലും, ആ അമ്മക്ക് കേരളാ പോലീസ്,ന്റെ നേതൃത്വത്തിൽ, അന്ത്യ യാത്ര ഒരുക്കി,….
കേരളാ പോലീസ്, ഏറ്റു വാങ്ങിയ ആ അമ്മയുടെ ഭൗതിക ശരീരം..ഇടുക്കി ജില്ലാ കലക്ടർ, സബ് കളക്ടർ, എന്നിവരും, വൻ ജനാവലിയും കുമളി ബസ് സ്റ്റാൻഡിൽ പൊതു ദർശനം നടത്തുകയും, പോലീസ് അട്ടപ്പള്ളം പള്ളിയുടെ സെമിത്തെരിയിൽ ആ അമ്മക്ക് നൽകേണ്ട എല്ലാ ആദരവും നൽകി സംസ്കരിച്ചു.
ചിലപ്പോൾ ഈ വർത്ത കാണുന്ന പലർക്കും തോന്നാവുന്ന ഒരു വിമർശനം, ആ അമ്മക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടും എന്തെ സമൂഹം ഇടപെട്ടില്ല എന്നതാകും,? അത്യാവശ്യം സൗകര്യം ഉള്ള വീട്ടുകാരും, മക്കളും ഉള്ള കുടുംബങ്ങളുടെ ഉള്ളറകളിലേക്ക് നാട്ടുകാർ അങ്ങനെ കടന്നു ചെല്ലാറുണ്ടാവില്ല, അവർ നല്ല രീതിയിൽ ജീവിക്കുന്നു എന്നതാവും നാം കരുതുക, ഒറ്റപ്പെട്ട മാതാവോ, പിതാവോ മക്കൾക്ക് നാണക്കേട് ഉണ്ടാക്കേണ്ട എന്നു കരുതി അവരും എല്ലാം സഹിക്കും.. അങ്ങനെ വളരെ വൈകിമാത്രമേ ഇത്തരം അവസ്ഥ പുറം ലോകം അറിയു…
കുമളി ഇൻസ്‌പെക്ടർ, ജോബിൻ ആന്റണി, അടിമാലിക്കാരൻ, എ ഒരു ഹൈ റേഞ്ചു കാരന്റെ എല്ലാം നന്മകൾ ഉള്ള ഓഫീസർ ആണെന്നത് നമ്മുക്ക് പലവട്ടം അറിയാൻ പറ്റിയിട്ടുണ്ട്… ചോർന്നു ഒലിക്കുന്ന വീടിന്റെ മുകളിൽ ഇടാൻ രണ്ടു പ്ലാസ്റ്റിക് ഷീറ്റ്, വാങ്ങി നൽകുമോ എന്ന് ചോദിച്ചു, കുമളി സ്റ്റേഷൻ ഇൽ എത്തിയ ഒരു കുടുംബത്തിന്, ജില്ലാ പോലീസിന്റെ യും, നന്മ മനസ്സുകളെയും ചേർത്ത്, അതിമനോഹരമായ ഒരു കൊച്ചു വീട് തന്നെ നിർമിച്ചു നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു…..തന്റെ അധികാരം, നന്മകൾ ചെയ്യാനും, പാവപ്പെട്ടവർക്കും, അശരണർക്കും തുല്യ നീതി കിട്ടുവാനും വേണ്ടി ഉള്ളതാണെന്ന, ബോധ്യത്തോടെ ഇനിയും പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു…മക്കൾക്ക് ഇല്ലാതെ പോയ കരുതൽ കാണിച്ച കേരളാ പോലീസ് കുടുംബത്തിന് പ്രത്യേക ആശംസകൾ..