കട്ടപ്പന – ഉപ്പുതറ./വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റു ചെയ്തു. ചപ്പാത്ത്, കന്നിക്കൽ പുതുവൽ കാരക്കാട്ട് സജൻ സാർലറ്റ് (28) നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ് .17 വയസുള്ളപ്പോഴാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഇയാൾ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചത്. ഒരു വർഷം കഴിഞ്ഞ് പെൺകുട്ടി പ്രസവിച്ചു. പീഢനം സഹിക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ദിവസം പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
ബന്ധപ്പെട്ട പോസ്റ്റുകൾ
പട്ടാപകൽ കടയിൽ നിന്നും ഏലക്ക മോഷ്ടിച്ച് തൊട്ടടുത്ത കടയിൽ വിൽപ്പന നടത്തിയ, പ്രതി പിടിയിൽ,
നെടുങ്കണ്ടത്തെ മലഞ്ചരക്ക് കടയിൽ നിന്ന് ഏലയ്ക്ക മോഷ്ടിച്ച് മറ്റൊരു കടയിൽ വിറ്റ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു, ഉടുമ്പൻചോല മണതോട് സ്വദേശി റാണിയാണ് അറസ്റ്റിലായത്. നെടുങ്കണ്ടത്തെ പടിഞ്ഞാറെ കവലയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ റോയൽ സ്പൈസസിൽ നിന്നുമാണ് റാണി ഏലയ്ക്ക മോഷ്ടിച്ചത്. പതിനെട്ടര കിലോഗ്രാം ഏലയ്ക്കയാണ് മോഷ്ടിച്ചത്. ഒക്ടോബർ 13-ാം തീയതിയാണ് സംഭവം. ഉച്ചയോടെ സ്ഥാപന ഉടമ, കടയുടെ ഷട്ടർ പകുതി താഴ്ത്തിയ ശേഷം പള്ളിയിൽ പോയിരുന്നു. ഈ സമയമാണ് റാണി മോഷണം നടത്തിയത്. കടയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പതിനെട്ടര കിലോ ഏലക്ക എടുത്ത് ഇവർ തൊട്ടടുത്തുള്ള മറ്റൊരു കടയിൽ 27,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
- anand kattappana
- 15/10/2023
- 0