fbpx

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം, നൽകി, പീഡിപ്പിച്ച യുവാവും കൂട്ടുനിന്ന സുഹൃത്തും, പിടിയിൽ.

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച യുവാവും കൂട്ടുനിന്ന സുഹൃത്തുക്കളും പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ആഷിഖ്, സഹായിച്ച സുഹൃത്ത് അനേഷ് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സുഹൃത്ത് എന്നിവരാണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ആഷിഖ്, ഇയാളുടെ സുഹൃത്ത് അനേഷ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള പുല്‍മേട്ടിലിരുന്ന് മദ്യപിച്ചു. പിന്നീട് പെണ്‍കുട്ടിയെ ഇവിടേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിക്കും മദ്യം നല്‍കി. മറ്റ് രണ്ടുപേരും വീട്ടിലേക്ക് മടങ്ങിയ ശേഷം അമിതമായി മദ്യപിച്ച പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്ന് ബോധരഹിതയായി കിടന്ന പെണ്‍കുട്ടിയെ ആഷിഖ് ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ഏറെ വൈകിയിട്ടും പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ വീട്ടിലായിരുന്നു. ഇതിലേക്ക് വന്ന ഒരു കോളില്‍ വീട്ടുകാര്‍ തിരിച്ചു വിളിച്ചപ്പോള്‍ പെണ്‍കുട്ടി ആഷിഖിനൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചു. ഇതിനിടെ പെണ്‍കുട്ടി അമിതമായി മദ്യം കഴിച്ചെന്നും ബോധരഹിതയായി കിടക്കുകയാണ് എന്നും ആഷിഖ് സുഹൃത്തിനോട് വെളിപ്പെടുത്തുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വീടിനു മുന്നിലെത്തിച്ച് വീട്ടുകാരെ വിവരമറിയിച്ച ശേഷം മടങ്ങിപ്പോയി. വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും നെടുങ്കണ്ടം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് പ്രതികളെ പിടികൂടി. ബലാല്‍സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ആഷിഖിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കിയത് അടക്കമുള്ള വകുപ്പുകള്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്‍ പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

Share the News