കുമളി.വണ്ടിപ്പെരിയാര്‍ കേസിലെ വിധി പകര്‍പ്പില്‍ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോടതി ഉന്നയിച്ചത്. ആറു വയസ്സുകാരിയുടേത് കൊലപാതകം. തന്നെ എന്ന് ശരിവച്ച കോടതി,അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും വ്യക്തമാക്കി. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദര്‍ശിച്ചത്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി. അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത സംശയകരമാണ്. വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ച ഉണ്ടായി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷനും, ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥരും പരാജയപ്പെട്ടെന്നും കോടതി വിധി പകര്‍പ്പില്‍ പറയുന്നു.