വയനാട് ജില്ലയിലെ തലപ്പുഴയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. ചുങ്കം പൊയിലിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയത്.
ഇന്നലെ വൈകിട്ട് ഏഴരോയെടയാണ് നാട്ടുകാരനായ വെളിയത്ത് വി.യു ജോണിയുടെ വീട്ടില്‍ ആയുധധാരികളാണ് അഞ്ചുപേരെത്തിയത്. കഴിഞ്ഞ ദിവസം കമ്ബമല വന്ന് കെഎഫ്ഡിസി ഓഫീസ് അടിച്ചു തകര്‍ത്ത മൊയ്ദീൻ അടക്കമുള്ള സംഘമാണ് ജോണിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന.
രാത്രി പത്തുവരെ വീട്ടില്‍ ചിലവഴിച്ച് ലാപ്ടോപ്പും മൊബൈലും ചാര്‍ജ്ജ് ചെയ്തു. കമ്ബമല ആക്രമണവുമായി ബന്ധപ്പെട്ട പത്രങ്ങള്‍ വീട്ടുകാരില്‍ നിന്നും വാങ്ങി. ഇതിനുശേഷം പതിവുപോലെ ഭക്ഷ്യസാധനങ്ങള്‍ വീട്ടുകാരില്‍ നിന്ന് വാങ്ങിയ ശേഷമാണ് അഞ്ചംഗ മാവോയിസ്റ്റുകള്‍ സ്ഥലത്തുനിന്ന് മടങ്ങിയത്.
കഴിഞ്ഞ ദിവസം കമ്ബമലയില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എത്തി പരിശോധന നടത്തുന്നതിനിടെയാണ് സമീപപ്രദേശത്ത് മാവോയിസ്റ്റുകളെത്തിയത്. കമ്ബമല മേഖലയില്‍ പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും തെരച്ചില്‍ നടക്കുന്നുണ്ട്.