മലയാളി വൈദികൻ കര്‍ദിനാള്‍ പദവിയിലേക്ക്; പ്രഖ്യാപിച്ച്‌ ഫ്രാൻസിസ് മാര്‍പാപ്പ; സ്ഥാനാരോഹണം ഡിസംബര്‍ 8ന്

കോട്ടയം: മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച്‌ ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്.സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും.

20 പുതിയ കർദിനാള്‍മാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്.

നിലവിലെ വത്തിക്കാനില്‍ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തില്‍ അംഗമാണ് നിയുക്ത കർദിനാള്‍. 2006 മുതലാണ് വത്തിക്കാൻ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച്‌ വരുന്ന മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാടിന് ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് പ്രെലേറ്റ് പദവി നല്‍കി ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചിരുന്നു. അള്‍ജീരിയ, ദക്ഷിണ കൊറിയ – മംഗോളിയ, ഇറാൻ, കോസ്തറിക്കാ തുടങ്ങിയ സ്ഥലങ്ങളില്‍ മോണ്‍. ജോർജ്ജ് അപ്പസ്തോലിക് നു ണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാട്. മോണ്‍. ജോർജ്ജ് 2004 ല്‍ പുരോഹിതനായി അഭിഷിക്തനായി. കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിലും വൈദിക പഠനം പൂർത്തിയാക്കിയത്. എസ്. ബി. കോളേജ് പൂർവ വിദ്യാർത്ഥിയുമായ മോണ്‍. കൂവക്കാട് റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍ നിന്നും കാനൻ നിയമത്തില്‍ ഡോക്ടറേറ്റും സ്വന്തമാക്കിയിട്ടുണ്ട്.