കോട്ടയം: 105 അയ്യപ്പഭക്തന്മാരുടെ ജീവൻ ജീപ്പ് മുൻനിർത്തി രക്ഷിച്ച ടി.ജെ. കരിമ്പനാൽ (87 ) ഓർമ്മയായി. കാഞ്ഞിരപ്പള്ളി അച്ചായൻമാരുടെ തന്റേടത്തിന്റെയും കരളുറപ്പിന്റെയും പ്രതികമായിരുന്നു അപ്പച്ചൻ കരിമ്പനാൽ എന്ന ടി.ജെ. കരിമ്പനാൽ. 1986 നവംബറിൽ എസ്റ്റേറ്റിൽ നിന്ന് തിരികെ വരുന്ന വഴി മരുതും മൂടിന് സമീപം ബ്രേക്ക് പോയ കെഎസ്ആർടിസി ബസിനെ തന്റെ ജീപ്പ് മുൻപിൽ നിറുത്തി തടഞ്ഞ് അയ്യപ്പ ഭക്തരെ രക്ഷിച്ചിരുന്നു. 105 അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച ടി.ജെ. കരിമ്പനാലിന്റെ അസാമാന്യ ധൈര്യത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു.തിരുവനന്തപുരം സി.ഇ ടി കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനു ശേഷം ജർമ്മനിയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം സഹോദരന് ഉണ്ടായ അപകടത്തെത്തുടർന്നാണ് നാട്ടിലെത്തിയത്. പിന്നാലെ കൃഷിയും തോട്ടത്തിന്റെ ചുമതലകളും ഏറ്റെടുത്തു.സംസ്കാരം നാളെ (7-7-2025) രാവിലെ 10.30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.