Kerala Times

ഈ അധ്യായന വർഷത്തിൽ സ്കൂൾ തുറക്കുകയാണല്ലോ അറിവിൻ്റെ അക്ഷര വെളിച്ചം ഉള്ളിലേറ്റ് ഒരു നൻമ നിറഞ്ഞ കാപട്ട്യങ്ങളേതുമില്ലാത പുതുലോകത്തിനായ് ഉപകരിക്കട്ടേ

ഈ അധ്യായന വർഷത്തിൽ സ്കൂൾ തുറക്കുകയാണല്ലോ അറിവിൻ്റെ അക്ഷര വെളിച്ചം ഉള്ളിലേറ്റ് ഒരു നൻമ നിറഞ്ഞ കാപട്ട്യങ്ങളേതുമില്ലാത പുതുലോകത്തിനായ് ഉപകരിക്കട്ടേ നമ്മുടെ കൊച്ചുമിടിക്കികളും, മിടുക്കൻമാരുമായ യുവതുർക്കികൾ. “വിദ്യാ ധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോ “നമ്മുടെ ഇന്ത്യയുടെ പ്രധമവിദ്യാഭ്യാസമന്ത്രിയായ മൗലാനാ അബ്ദുൽ ഖലാം ആസാദും, കേരളാ സംസ്ഥാനത്തിൻ്റെ ആദ്യ വിദ്യഭ്യാസമന്ത്രിയായ ജോസഫ് മുണ്ടശേരിയും സ്വപ്നം കണ്ടഭാസുരമായ ഇന്ത്യ ഈ കുരുന്നുകളിലാണ് കുടികൊള്ളുന്നത്. എന്നിരുന്നാലും ലോക പട്ടിണി സൂചികയിൽ ബംഗ്ലാദേശിനേകാളും പുറകിൽ പോയ ഇപ്പോഴത്തെ ഇന്ത്യയെ എങ്ങനെ ലോകത്തിലെ തന്നെ വലിയ രാജ്യമാക്കും? രണ്ടാം ലോകമഹായുദ്ധത്തിൽ അഭയാർത്ഥിയാവരുടെ അത്രയും തനെ നുപ്പത്തിരണ്ട് ലക്ഷം പേർ ഉക്രൈൻ – റഷ്യയുദ്ധത്തിൽ അഭയാർത്ഥിയായി ജീവിക്കുന്നു. ഫാലസ്തീനിലേക്ക് വന്നാൽ നാളെയെകെട്ടിപ്പെടുക്കേണ്ട കുരുന്നുകളെ ഉൾപ്പെടെ ഇസ്രയേൽ വംശഹത്യ ചെയ്യുന്നു.  ഇവിടുത്തേയെല്ലാം കുട്ടികൾക്ക് പ്രാധമികവിദൃാഭ്യാസവും ആഹാരവും പോലും ലഭിക്കാത്ത അവസ്ഥ ലോകത്തെ ഇരുട്ടിലേക്ക് നയിക്കും. ഇന്ത്യയിലെമറ്റു സംസ്ഥാനങ്ങളിൽ പ്രാധമിക വിദ്യാഭ്യാസം ലഭിക്കാത്ത അനേകം കുട്ടികൾ കീഴാള’മേൽജാതി വ്യവസ്ഥയികപ്പെട്ടുകിടക്കുന്നത് തുടരുമ്പോൾ നാം ഇനിയും വൈകല്യങ്ങളെ മറികടന്ന് മുന്നേറണം അതിന് ഭാവനാസമ്പന്നമായ പദ്ധതികളും ദീർഘവീക്ഷണ പ്രവർത്തനങ്ങളും വേണം. യഥാർത്ഥ ചരിത്ര, ശാത്രസത്യങ്ങളെ സ്വന്തം രാഷ്ട്രീയ ലാഭത്തിനായിന്നു മാറ്റുന്നു കേന്ദ്ര സർക്കാർ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഘല കഴിഞ്ഞ വർഷം മുഖ്യമന്ത്രി ഗവർണർ പോരിൽ തീരേ തരംതാണു. ഇതെല്ലാം മാറി ദേശീയമായൊരു പുതു വിദ്യാഭ്യാസവിപ്ലവമുയരട്ടെ. ലോകത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പിൽ കിതക്കാത്തൊരു വിദ്യാഭ്യാസ മാതൃകയാകട്ടെ നമ്മുടെ ഈ കൊച്ചു കേരളത്തിൻ്റെ വിദ്യാഭ്യാസ പ്രവർത്തനാരംഭദിനം. കേരളത്തിൽ നിന്നും വിദ്യാഭ്യാസം നേടി വളർന്ന് ഇന്ത്യയുടെ രാഷ്ടപതിയായ കെ.ആർ നാരായണനേ പോലെയും. സുപ്രിം കോടതിചിഫ്ജസ്റ്റീസ് കൃഷ്ണമേനും എക്കാലത്തെയും കേരളത്തിൻ്റെ ഉദാത്തമാതൃകയാണ്
ഈ മാതൃക നമ്മുടെ കുട്ടികൾ കണ്ട് പഠിക്കട്ടേ.

മുഹമ്മദ് ഖൈസ് .എസ്
അടൂർ

Share the News
Exit mobile version